
മഴവെള്ളത്തിനും കിഴക്കൻ വെള്ളത്തിനും തടയിട്ട് ഡാം പോലെ എസി റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ മഴവെള്ളത്തിനും കിഴക്കൻ വെള്ളത്തിനും തടയിട്ട് എസി റോഡ്. റോഡിലെ കലുങ്കുകളും മുട്ടുകളും തുറക്കാത്തത് പടിഞ്ഞാറൻ മേഖലകളെ കൂടുതൽ വെള്ളത്തിൽ മുക്കുകയാണ്. നെൽക്കൃഷിക്കായി അടച്ച കലുങ്കുകൾ തുറന്നു കൊടുക്കാത്തതും പാലങ്ങളുടെ താഴെയുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതുമാണ് പ്രശ്നം. ഒന്നാം പാലം തുടങ്ങി രണ്ടാം പാലം വരെയുള്ള പാലങ്ങളിലും കലുങ്കുകളിലുമാണ് നീരൊഴുക്കിനു തടസ്സം നേരിടുന്നത്.എസി കോളനിയിലെയും പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പൂവം, നക്രപുതുവൽ തുടങ്ങിയ ഭാഗങ്ങളിലെയും വെള്ളം കലുങ്കുകളിലൂടെയും പാലത്തിനടിയിലൂടെയും കടന്നുപോകണം. എന്നാൽ റോഡിനടിയിലെ കലുങ്കുകളും മുട്ടും തുറക്കാത്തത് കാരണം കനാലിലേക്ക് പതിക്കുന്ന വെള്ളം ഇപ്പോൾ ഒഴുകി മാറുന്നില്ല. ഡാം പോലെ വെള്ളത്തെ കെട്ടിനിർത്തുകയാണ്.
നിലച്ചിരിക്കുന്നു.
ഇതു കാരണം എസി കോളനി, പൂവം, നക്രപുതുവൽ തുടങ്ങിയ ഭാഗങ്ങളിൽ ക്രമാതീതമായി വെള്ളം വർധിക്കുന്നു. ഇന്നലെ എസി റോഡിലേക്ക് വെള്ളം കര കവിഞ്ഞതും ഇതു കാരണമാണെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ശക്തമായ ഒഴുക്കുണ്ടായിരുന്ന ഭാഗങ്ങളിൽ ഇന്ന് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.പഴയ പാലങ്ങൾ പൊളിച്ചു നീക്കിയതിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ നിന്നു നീക്കം ചെയ്യാത്തതും പ്രതിസന്ധിയാകുന്നതായി ജനം പറയുന്നു.കിഴക്കൻ മേഖലകളിൽ ഉരുൾ പൊട്ടുമ്പോൾ മാലിന്യം ഈ ഭാഗങ്ങളിൽ അടിഞ്ഞുകൂടും.