
എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി വരെ അറ്റകുറ്റപ്പണിയുമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട് ∙കുഴികൾ നിറഞ്ഞു യാത്ര ദുഷ്കരമായ എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി വരെ താൽക്കാലിക അറ്റകുറ്റപ്പണിക്കു പോലും ഉടൻ സാധ്യതയില്ല. കെഎസ്ടിപിയിൽനിന്നു പൊതു മരാമത്ത് വകുപ്പ് ഏറ്റെടുത്ത ഒന്നാം നമ്പർ സംസ്ഥാന പാതയിൽ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) അനുസരിച്ച് അറ്റകുറ്റപ്പണി കരാർ നൽകിയിരിക്കുകയായിരുന്നു.
കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി വൈകുമെന്ന് ഉറപ്പായത്. പട്ടിത്താനം മുതൽ പുതുവേലി വരെ നൂറുകണക്കിനു കുഴികൾ നിറഞ്ഞ സാഹചര്യത്തിൽ താൽക്കാലിക അറ്റകുറ്റപ്പണിയെങ്കിലും നടത്താൻ പൊതുമരാമത്ത് വകുപ്പ് കരാറുകാരനോടു ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സയൻസ് സിറ്റി ഉദ്ഘാടനത്തിന് അടുത്തയാഴ്ച മുഖ്യമന്ത്രി എത്താനിരിക്കെയാണ് നിർദേശം.
കരാർ നൽകിയശേഷം കാര്യമായ അറ്റകുറ്റപ്പണി എംസി റോഡിൽ നടന്നിട്ടില്ല. മാസങ്ങളായി തകർന്നുകിടക്കുന്ന ഓടയുടെ സ്ലാബുകൾ പോലും മാറ്റിയില്ല. ചില സ്ഥലങ്ങളിൽ കാടു വെട്ടിത്തെളിച്ചതും സീബ്ര ലൈനുകൾ വരച്ചതും മാത്രമാണ് ആകെ നവീകരണം.കുറവിലങ്ങാട് സെൻട്രൽ ജംക്ഷൻ മുതൽ മോനിപ്പള്ളി വരെ ഇരുനൂറിലധികം കുഴികളുണ്ട്. പലതും വാഹനയാത്രക്കാർക്കു കെണിയാണ്. മഴ ആരംഭിച്ചതോടെ യാത്ര അതീവദുഷ്കരമായി.