
സങ്കടം തോരാമഴ പോലെ; മഴയിൽ മുങ്ങിയ വീട്ടുമുറ്റത്ത് കനകാംബരന് ചിത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ദിവസങ്ങളായി റോഡും വീടും പരിസരവും വെള്ളത്തിലാണെങ്കിലും പിതാവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റി ബന്ധുക്കളും നാട്ടുകാരും. തലയോലപ്പറമ്പ് വടയാർ കിഴക്കേക്കര ചേലക്കത്തറ കനകാംബരൻ(76)ന്റെ മൃതദേഹം വീട്ടുമുറ്റത്ത് താൽക്കാലികമായി തറ കെട്ടി ഉയർത്തി അതിനു മുകളിൽ ചിത ഒരുക്കിയാണ് സംസ്കരിച്ചത്.
അസുഖത്തെത്തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കനകാംബരൻ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് മരിച്ചത്. ശക്തമായ മഴയെത്തുടർന്ന് വീടും പരിസരവും വെള്ളക്കെട്ടിലായതോടെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തമ്പോൾ മക്കൾ വൈക്കം ഇത്തിപ്പുഴ ഭാഗത്ത് വീട് വാടകയ്ക്കെടുത്തിരുന്നു.
വാടകവീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകനായിരുന്നു തീരുമാനം. വെള്ളിയാഴ്ച വീട്ടിലെ സാധനങ്ങൾ വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് കനകാംബരന്റെ വിയോഗം.ഭാര്യ ശാരധയുടെ കടൂക്കരയിലുള്ള വീട്ടിൽ പൊതുദർശനത്തിനുശേഷം വൈക്കം നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു ആദ്യതീരുമാനം. മക്കളുടെ ആഗ്രഹപ്രകാരമാണ് സംസ്കാരം വീട്ടിലേക്കു മാറ്റിയത്. ഭാര്യ: ശാരദ, മക്കൾ: സിന്ധു, ബിന്ദു, ഷൈലജ. മരുമക്കൾ: സലി, രാജീവ്, സെൻ.