കോട്ടയം ∙ 4 വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിലെത്തിയ 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് അയച്ചെന്നു വനംവകുപ്പ്. സർപ്പ വൊളന്റിയർമാരാണു പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്.
വനംവകുപ്പിന്റെ 4 വർഷത്തെ പ്രവർത്തന റിപ്പോർട്ടിലെ കണക്കാണിത്. മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങിയവയിൽ ഏറെയും.
2019ൽ സംസ്ഥാനത്തു 123 പേർ പാമ്പു കടിയേറ്റ് മരിച്ചു; 2024ൽ 30 മരണങ്ങളായി ചുരുക്കാൻ കഴിഞ്ഞെന്നും വനംവകുപ്പ് അവകാശപ്പെടുന്നു. പാമ്പു പിടിത്തത്തിനു മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിൽ പറയുന്നു.
4 വർഷത്തിനിടെ കൃഷിനാശമുണ്ടാക്കിയ 5,000 കാട്ടുപന്നികളെ നിർമാർജനം ചെയ്തു.
ആന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്കു ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി 646 ബ്രഷ്വുഡ് ചെക്ഡാം, 55 കൃത്രിമ കുളങ്ങൾ, 38 ചെക്ഡാമുകൾ എന്നിവ നിർമിച്ചു.
ഗോത്ര സമൂഹങ്ങൾ മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് എന്താണ് ചെയ്യുന്നതെന്നു പഠിക്കാൻ സംസ്ഥാന വനഗവേഷണ കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 36 ഗോത്രസമൂഹങ്ങളിൽനിന്ന് അറിവുകൾ ശേഖരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]