
കോട്ടയം ∙ ജില്ലാ ജയിൽ ചാടിയ പ്രതി അസം നെഗോൺ സ്വദേശി അമിനുൽ ഇസ്ലം (ബാബു-20) പിടിയിലായതു രണ്ടാഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിൽ.
ജയിൽ ഉദ്യോഗസ്ഥരും ജില്ലാ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണു പ്രതി അസമിൽ പിടിയിലായത്. ഇയാളെ ഇന്നു കോട്ടയത്തെത്തിക്കും.ജൂൺ 30നു രാവിലെ ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഇയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായത്.
റിമാൻഡിലായ പ്രതി ജൂലൈ 1ന് ജില്ലാ ജയിലിൽനിന്നു കടന്നുകളഞ്ഞു.
ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരുടെ ഫോണുകൾ വാങ്ങി വിളിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചതാണു വഴിത്തിരിവായത്. വിളിച്ച ശേഷം നമ്പറുകൾ അമിനുൽ ഡിലീറ്റ് ചെയ്തിരുന്നു.
ഒരു യാത്രക്കാരന്റെ ഫോണിൽനിന്നു അമിനുൽ ഭാര്യയുടെ ഫോണിലേക്കു വിളിച്ചതു ഡിലീറ്റ് ചെയ്തിരുന്നില്ല.
ഈ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു വിവരങ്ങൾ ലഭിച്ചത്.തുടർന്ന് അന്വേഷണസംഘം വിമാനമാർഗം അസമിലെത്തി. 15 ദിവസം അവിടെ താമസിച്ച് 3 ഗ്രാമങ്ങളിലും 4 മാർക്കറ്റുകളിലും പരിശോധന നടത്തി.
വിവരം ലഭിക്കാതെ വന്നതോടെ 18നു തിരികെ കോട്ടയത്തേക്കു ട്രെയിൻ കയറി. യാത്രയ്ക്കിടെയാണ്, അമിനുൽ ഗ്രാമത്തിലെത്തിയ വിവരം പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിച്ചത്.
നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പൊലീസുകാർ തിരികെപ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]