എരുമേലി∙ ശരണമന്ത്രങ്ങളുടെ മാറ്റൊലിയിൽ ഭഗവദ്സാന്നിധ്യമായ കൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഭക്തിസാന്ദ്രം. രാവിലെ മുതൽ തന്നെ തീർഥാടന നഗരമായ എരുമേലിയും പരിസരവും ജനങ്ങളെകൊണ്ട് നിറഞ്ഞു.
12.30 ന് കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ കൊച്ചമ്പലവും പേട്ടക്കവലയും ശരണമന്ത്രങ്ങളാൽ മുഖരിതമായി. തുടർന്നാണ് കൊച്ചമ്പലത്തിൽനിന്ന് പേട്ട
ആരംഭിച്ചത്. കണ്ടിയൂർ പ്രേംശങ്കർ ഭഗവാന്റെ തിടമ്പേറ്റി.
കുളമാക്കിൽ പാർഥസാരഥി അകമ്പടിയായി.
കൊച്ചമ്പലത്തിൽ ആരംഭിച്ച പേട്ട എഴുന്നള്ളത്ത് ടൗൺ നൈനാർ മസ്ജിദിൽ പ്രവേശിച്ചതോടെ ജമാഅത്ത് ഭാരവാഹികൾ പുഷ്പവൃഷ്ടി നടത്തിയും മാലയിട്ടും സ്വീകരിച്ചു.
ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിതുലാജ് പുത്തൻവീട് എന്നിവർ ചേർന്ന് പള്ളിയിലേക്ക് ആനയിച്ചു. വാവരുടെ പ്രതിനിധി ടി.എച്ച്.
ആസാദ് താഴത്തുവീട്ടിൽ അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ കൈപിടിച്ച് പേട്ടയ്ക്ക് ഒപ്പം നടന്നു.
പളളിയിൽ പ്രദക്ഷിണം വച്ച് നേർച്ച അർപ്പിച്ച ശേഷം പേട്ടസംഘം പേട്ടക്കവലയിൽ എത്തിയപ്പോൾ സംഘടനകളും വ്യക്തികളും സ്വീകരണം നൽകി. പാണ്ടിമേളവും പഞ്ചാരിമേളവും നാഗസ്വരവും പേട്ടയ്ക്ക് കൊഴുപ്പേകി.
തിങ്ങിനിറഞ്ഞ ഭക്തർക്ക് ഇടയിലൂടെ താളത്തിൽ പേട്ട
നീങ്ങി. പേട്ടക്കവല മുതൽ വലിയമ്പലം വരെ പേട്ടതുള്ളൽ പാതയ്ക്ക് ഇരുവശവും സംഘടനകളും സ്ഥാപനങ്ങളും പേട്ട
സംഘത്തിനു സ്വീകരണം ഒരുക്കിയിരുന്നു. രണ്ടുമണിയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട
വലിയമ്പലത്തിൽ പ്രവേശിച്ചു. 3 മണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട
ആരംഭിച്ചത്. കൊച്ചമ്പലത്തിൽ നിന്ന് ചാർത്തി പൂജിച്ച് നൽകിയ ഗോളകയുമായി യോഗ പെരിയോൻ അമ്പാടത്ത് പ്രദീപ് ആർ മേനോന്റെ നേതൃത്വത്തിലാണ് പെട്ട
കെട്ട് ആരംഭിച്ചത്. ആലങ്ങാട്ട് പേട്ട
സംഘത്തിനൊപ്പം ചെണ്ട, ഉടുക്ക്, ചിന്ത്, നാഗസ്വരം, കാവടി, കൊടി, കോമരങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവ പേട്ടയ്ക്ക് കൊഴുപ്പേകി.
അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമിയും വലിയമ്പലത്തിലേക്കു പോയെന്ന വിശ്വാസത്തിൽ ആലങ്ങാട്ട് സംഘം നൈനാർ പള്ളിയിൽ കയറാതെ കൊച്ചമ്പലത്തിൽനിന്ന് നേരെ വലിയമ്പലത്തിലേക്കു പേട്ട തുള്ളി പോകുകയായിരുന്നു.
ആലങ്ങാട്ട് നിന്നെത്തിയ സംഘങ്ങളും പേട്ട കെട്ടി.
ആലങ്ങാട്ടു സംഘങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ആറരയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ട ധർമ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ എത്തിയതോടെ ദേവസ്വം ബോർഡ് ഭാരവാഹികൾ ആലങ്ങാട്ട് പേട്ടയെ ആചാരപൂർവം സ്വീകരിച്ചു. ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം അയ്യപ്പസാന്നിധ്യമുള്ള ഗോളക ചാർത്തി ദീപാരാധനയോടെ ഉത്സവത്തിനു പരിസമാപ്തിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

