
കൊഴുവനാൽ, കടപ്ലാമറ്റം, കൂത്താട്ടുകുളം ഇടവകകൾ നാളെ ഫൊറോനയാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ കൊഴുവനാൽ, കടപ്ലാമറ്റം, കൂത്താട്ടുകുളം ഇടവകകളെ പന്തക്കുസ്താ ദിനമായ നാളെ ഫൊറോനകളായി ഉയർത്തും. 17 ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. ഇതോടെ ഫൊറോനകളുടെ എണ്ണം 20 ആകും. രാവിലെ 8നു കൊഴുവനാൽ പള്ളിയിലും 9.15നു കടപ്ലാമറ്റം പള്ളിയിലും വൈകിട്ട് 4നു കൂത്താട്ടുകുളം പള്ളിയിലും നടത്തുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാർമികത്വം വഹിക്കും.
1858ൽ സ്ഥാപിതമായ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാന്സ് പള്ളി രൂപതയിലെ പുരാതനമായ പള്ളികളിൽ ഒന്നാണ്. ഒട്ടേറെ വൈദികർക്കു ജന്മം നൽകിയ ഇടവകയാണ് കൊഴുവനാൽ. കത്തോലിക്കാ സഭയ്ക്ക് ഇരുനൂറിലേറെ വൈദികർക്ക് ജന്മം നൽകിയെന്ന ഖ്യാതി കൊഴുവനാലിനു സ്വന്തമാണ്. 730 കുടുംബങ്ങളാണ് ഇടവകയിലുള്ളത്.
2 കുരിശുപള്ളികളും 4 മഠങ്ങളുമുണ്ട്. കല്ലൂർക്കുളത്ത് എഫ്സിസി സന്യാസിനി സമൂഹവും മറ്റിടങ്ങളിൽ സ്നേഹഗിരി സിസ്റ്റേഴ്സുമാണുള്ളത്. നിരാലംബരെ സംരക്ഷിക്കുന്ന ഗേൾസ് ടൗണും പ്രായമായവരെ സംരക്ഷിക്കുന്ന കാരുണ്യഭവനും ഇവിടെയുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, നെപുംമല, ഫാത്തിമ ആശുപത്രി എന്നിവയെല്ലാം ഇടവകയുടെ മുതൽക്കൂട്ടാണ്. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ വികാരിയായും ഫാ. ജയിംസ് ആണ്ടാശേരി സഹവികാരിയായും സേവനം ചെയ്യുന്നു.
ഇലഞ്ഞി ഫൊറോനയുടെ കീഴിലായിരുന്നു കൂത്താട്ടുകുളം തിരുക്കുടുംബ പള്ളി സ്ഥിതി ചെയ്തിരുന്നത്. ഇവിടെ എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന യൂദാശ്ലീഹയുടെ നൊവേന പ്രശസ്തമാണ്. പ്രാദേശിക നഗരസവികസനം കൂടി പരിഗണിച്ചാണ് 600 കുടുംബങ്ങളുള്ള കൂത്താട്ടുകുളം പള്ളിയെ ഫൊറോനയാക്കുന്നതെന്ന് വികാരി ഫാ. ജയിംസ് കുടിലിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് വരോട്ടിക്കൽ, ബേബി ആലുങ്കൽ, ജോസ് ആലപ്പാടൻ, എം.എസ്. ബാബു, സണ്ണി ജേക്കബ്, എബിൻ ഏബ്രഹാം, ജോസ് വർഗീസ് എന്നിവർ പറഞ്ഞു.