പത്തനാപുരം ∙ ഷണ്ടിങ്ങിന് ഇടയിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറി പാങ്ങോട് സ്വദേശി മരിച്ച സംഭവം ഉണ്ടായിട്ടും കെഎസ്ആർടിസി ഡിപ്പോയിൽ സുരക്ഷയൊരുക്കാൻ അധികൃതർ തയാറാകുന്നില്ല. രാത്രി സമയത്തു സെക്യൂരിറ്റിയെ നിയമിച്ചാൽ ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാമെന്നു നാട്ടുകാർ പറയുന്നു. 54 സർവീസുകൾ നടത്തുന്ന ഡിപ്പോയിൽ സുരക്ഷ ഒരുക്കാത്തത് സ്ഥലം എംഎൽഎയായ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചു പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
ബസ് തലയിൽ കയറി ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പൊലീസ് തികഞ്ഞ അനാസ്ഥയാണു തുടരുന്നത്. അന്വേഷണം നടത്തണമെന്ന ആവശ്യം വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത് വാടകയ്ക്കു നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോ പ്രവർത്തിക്കുന്നത്. ഇതിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ കുന്നിക്കോട് റോഡിലും സെൻട്രൽ ജംക്ഷൻ ഭാഗങ്ങളിലുമാണു ബസുകൾ രാത്രി നിർത്തിയിടുന്നത്.
മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി, ഗാരിജ് മാറ്റിയാൽ പ്രശ്നം പരിഹരിക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
പുനലൂർ – മുവാറ്റുപുഴ റോഡ് നവീകരണം പൂർത്തിയായതോടെ രാത്രികാലങ്ങളിൽ ദീർഘദൂര സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഡിപ്പോക്കുള്ളിൽ സ്ഥലമില്ലാത്തതിനാൽ സെൻട്രൽ ജംക്ഷനിൽ നിർത്തി പോകുകയാണു പതിവ്.
സെക്യൂരിറ്റിയെ നിയമിക്കുകയും ഗാരിജ് മാറ്റുകയും ചെയ്താൽ ഈ പ്രശ്നവും പരിഹരിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]