
മതിൽ തകർന്നാൽ വീട് 20 അടി താഴ്ചയിലുള്ള റോഡിലേക്ക് പതിക്കും; അശാസ്ത്രീയ മണ്ണെടുപ്പ് എന്നു പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനത്തടി∙ കാഞ്ഞങ്ങാട്– പാണത്തൂർ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് മൂലം 2 വീടുകൾ അപകടാവസ്ഥയിലായി. ചെറുപനത്തടിയിലെ അബ്ദുൽ റഹ്മാൻ, സഹോദരി എൻഡോസൾഫാൻ ബാധിത ഖൈറുന്നീസ എന്നിവരുടെ പാതയോരത്തെ വീടുകളാണ് അപകടാവസ്ഥയിലായത്. വീടിന്റെ മുറ്റത്തെ മതിലിൽ വിള്ളൽ വീണു. ഏതുസമയവും തകർന്നു വീഴുന്ന സ്ഥിതിയാണ്.
മതിൽ തകർന്നാൽ വീട് ഉൾപ്പെടെ 20 അടിയോളം താഴ്ചയിലുള്ള റോഡിലേക്ക് പതിക്കും. മണ്ണെടുപ്പ് സമയത്ത് തന്നെ അപകടസാധ്യത ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം കെആർഎഫ്ബി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
വീടിനു സമീപത്തെ അപകടാവസ്ഥയിലായ തെങ്ങുകൾ മുറിച്ചു മാറ്റിയിട്ടുണ്ട്. മഴ മാറിയതിന് ശേഷം സംരക്ഷണ ഭിത്തി കെട്ടാൻ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചെങ്കിലും കനത്ത മഴയിൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ വീട്ടുകാർ തന്നെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് താൽക്കാലിക സംരക്ഷണം ഒരുക്കി.