
ചരക്കുവണ്ടികൾ നിർത്തിയിടുന്ന പാതയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ വന്ദേഭാരതും: മഞ്ചേശ്വരം സ്റ്റേഷനിൽ വിശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ തിരുവനന്തപുരം–കാസർകോട് പാതയിൽ ഉൾപ്പെടെ ഓടിയിരുന്ന വന്ദേഭാരത് ട്രെയിൻ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വിശ്രമത്തിൽ. സ്റ്റേഷനിലെ ചരക്കുവണ്ടികൾ നിർത്തിയിടുന്ന നാലാം പാതയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിൻ ഒരു മാസത്തോളമായി കിടക്കുന്നത്. മംഗളൂരു–തിരുവനന്തപുരം, കാസർകോട്–തിരുവനന്തപുരം, മംഗളൂരു–ഗോവ വന്ദേഭാരത് ട്രെയിനുകൾക്കു തകരാറുകൾ ഉണ്ടായാൽ പകരമായി ഓടേണ്ട ട്രെയിനാണ് ഇതെന്നു പറയുന്നു.
മംഗളൂരു സ്റ്റേഷനിൽ നിർത്തിയിടാൻ സ്ഥലമില്ലാത്തതിനാലാണ് മഞ്ചേശ്വരം സ്റ്റേഷനിലേക്കു മാറ്റിയത്. എട്ട് റേക്കുള്ള (കാർ) ട്രെയിനാണിത്. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്ക് ആദ്യം സർവീസ് നടത്തിയിരുന്ന 8 റേക്കുള്ള വന്ദേഭാരത് ആയിരുന്നു. പിന്നീട് കാസർകോട്ടുനിന്ന് ആലപ്പുഴവഴി തിരുവനന്തപുരത്തേക്ക് 20 റേക്കും മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് 16 റേക്കുള്ള വന്ദേഭാരത് ട്രെയിനുമായിരുന്നു. അതോടെ ആദ്യം ഓടിയിരുന്ന 8 കോച്ചുള്ള വന്ദേഭാരത് മംഗളൂരു–ഗോവ പാതയിൽ ഓടിത്തുടങ്ങി.
ഇവിടേക്കു പുതിയ 2 ട്രെയിനുകൾകൂടി എത്തിയതോടെ ഒരു ട്രെയിൻ ചെന്നൈയിലേക്ക് മാറ്റി. പാലക്കാട് ഡിവിഷന്റെ കീഴിൽ മഞ്ചേശ്വരം സ്റ്റേഷനിലുള്ള ഈ ട്രെയിൻ ചെന്നൈയിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.