
മേയിലെ അവസാന 8 ദിവസം സംസ്ഥാനത്തു കിട്ടിയത് ശരാശരി 440.5 മില്ലിമീറ്റർ മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ മേയിലെ അവസാന 8 ദിവസം മാത്രം സംസ്ഥാനത്തു കിട്ടിയത് ശരാശരി 440.5 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കുന്ന ശരാശരിയേക്കാൾ 440 ശതമാനം അധികമഴയാണ് ലഭിച്ചത്. 81.5 മില്ലിമീറ്ററാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 78.2 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് 683.9 മില്ലിമീറ്റർ. 775 ശതമാനം അധികമഴ. മഴക്കണക്കിൽ മാഹിയാണ് രണ്ടാമത്. ഇവിടെ 675.6 മില്ലിമീറ്റർ മഴ ലഭിച്ചു. 779 ശതമാനം കൂടുതൽ. കോഴിക്കോടും (629.1) കാസർകോടും (530.8) തൊട്ടുപിന്നിൽ. രണ്ടിടത്തും 500 ശതമാനത്തിനു മുകളിലാണ് വർധന. തിരുവനന്തപുരമാണ് ഈ കണക്കിൽ പിന്നിലുള്ളത്.
69.1 മില്ലിമീറ്റർ മഴയ്ക്കു പകരം 246.3 മില്ലിമീറ്റർ മഴ കിട്ടി. കൊല്ലത്തും 278.4 മില്ലിമീറ്റർ മഴ ലഭിച്ചു. ഒറ്റപ്പെട്ട മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്തു കനത്ത മഴ കിട്ടിയതോടെ ഡാമുകളിലെ ജലനിരപ്പും ഉയർന്നു. കുറ്റ്യാടി കക്കയം ഡാമിലാണ് ഏറ്റവും കൂടുതൽ വെള്ളമെത്തിയത്. 53 ശതമാനം വർധിച്ച് സംഭരണശേഷിയുടെ 93.5 ശതമാനത്തിലെത്തി. പമ്പ, പെരിങ്ങൽക്കുത്ത്, പൊൻമുടി തുടങ്ങിയ ഡാമുകളിലും ജലനിരപ്പ് 30 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ 12 ശതമാനം വർധിച്ച് ശേഷിയുടെ 41.4 ശതമാനത്തിലെത്തി.