
32 കോടി ചെലവിട്ടിട്ടും വളവിൽ വീതിയില്ല; അപകടകേന്ദ്രമായി ചൂളിയാട്ടെ വളവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിക്കൂർ ∙ കോടികൾ ചെലവഴിച്ച് മെക്കാഡം ടാറിങ് നടത്തിയ റോഡിൽ അപകടങ്ങൾ പതിവാകുന്നു. പെരുവളത്തുപറമ്പ്-പാവന്നൂർ റോഡിൽ ചൂളിയാട്ടെ ‘എസ്’ വളവാണ് അപകട കേന്ദ്രമാകുന്നത്. കഴിഞ്ഞ ദിവസം കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പിന്നിലേക്കു നീങ്ങി ലോറിയിൽ ഇടിച്ചു.അപകടം പതിവായതിനെ തുടർന്ന് നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ 3 വർഷം മുൻപാണ് റോഡ് നവീകരിച്ചത്. കിഫ്ബി പദ്ധതിയിൽ 32 കോടി രൂപ ചെലവിലാണ് പണി നടത്തിയത്.
മറ്റു സ്ഥലങ്ങളിൽ വീതി കൂട്ടിയിട്ടുണ്ടെങ്കിലും അപകട കേന്ദ്രമായ വളവിൽ കയറ്റം കുറയ്ക്കുകയോ വീതി കൂട്ടുകയോ ചെയ്തില്ല.കയറ്റത്തിന്റെ തുടക്കത്തിൽ വീതിയുണ്ടെങ്കിലും കൊടും വളവിലെത്തുന്നതോടെ വീതി കുറയുകയാണ്. ഇവിടെ എതിരെ വരുന്ന വാഹനങ്ങൾക്ക് അരികു നൽകാൻ കഴിയാത്ത അവസ്ഥയാണ്. വളവിൽ പൊടുന്നനെ വാഹനങ്ങൾ മുന്നിലെത്തുമ്പോൾ അരികു നൽകാനാകാതെയും പിന്നിലേക്കു നിയന്ത്രണം വിട്ടു നീങ്ങിയുമാണ് അപകടങ്ങൾ ഉണ്ടാകുന്നത്.