ചെറുപുഴ ∙ തകർന്നുതരിപ്പണമായ രാജഗിരി-മരുതുംതട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ 500 മീറ്ററോളം തകർന്നു കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണ്. എങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്.
ഓട്ടോറിക്ഷകളെയും ഇരുചക്രവാഹനങ്ങളെയും ആശ്രയിച്ചാണു പ്രദേശവാസികൾ യാത്ര ചെയ്യുന്നത്.
റോഡിന്റെ പല ഭാഗങ്ങളും തകർന്നതോടെ ഇരുചക്രവാഹന യാത്ര ദുരിതമായി. ഇളകി കിടക്കുന്ന കല്ലുകളിൽതട്ടി ഇരുചക്ര വാഹനങ്ങൾ റോഡിലേക്കു മറിയുന്നതു പതിവായി. രോഗികളെ ആശുപത്രികളിലെത്തിക്കാൻ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളും ചില്ലറയല്ല. ഇതിനുപുറമെ പ്രദേശത്തെ കർഷകരും വിദ്യാർഥികളും കടുത്ത യാത്രാദുരിതമാണു അനുഭവിക്കുന്നത്. റോഡ് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

