
തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ശക്തമായ നടപടിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ശക്തമായ നടപടിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം. രണ്ട് ദിവസത്തിനിടെ എഴുപതിലധികം ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റതിന് പിന്നാലെയാണ് സത്വര നടപടി സ്വീകരിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായത്.
തെരുവുനായ ശല്യം ചെറുക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ വന്ധ്യംകരണ കേന്ദ്രങ്ങളും തുടങ്ങണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകളും എബിസി കേന്ദ്രങ്ങളും സ്ഥാപിക്കണം. എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന ചെലവിന്റെ ഒരു ഭാഗം ബ്ലോക്ക് പഞ്ചായത്തിന് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ വഹിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്പേഴ്സന് കെ. കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഷെല്‍ട്ടര്‍ ഹോമുകളുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിക്കണം. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് മൃഗസ്നേഹികളുടെ സഹായവും തേടാം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഞ്ചരിക്കുന്ന എബിസി കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആലോചിക്കാം. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ മറികടക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണ ക്യാംപയിനുകള്‍ നടത്തണം. തദ്ദേശസ്ഥാപനങ്ങള്‍ തെരുവുനായ്ക്കളെ പിടിക്കുന്നതിന് സന്നദ്ധരായവരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചാല്‍ ജില്ലാതലത്തില്‍ പരിശീലനം നല്‍കാനും യോഗത്തിൽ തീരുമാനമായി.