
ഇരിക്കൂർ ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഇരിക്കൂർ ടൗൺ. ബസ് സ്റ്റാൻഡ് മുതൽ പാലംവരെ സംസ്ഥാന പാതയോരത്ത് വാഹനങ്ങൾ തോന്നിയതുപോലെ നിർത്തിയിടുന്നതാണു ഗതാഗതക്കുരുക്കു രൂക്ഷമാകാൻ പ്രധാന കാരണം.
ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതു പതിവാണ്. കമാലിയ എയുപി സ്കൂളിനു മുന്നിലാണ് കൂടുതൽ ദുരിതം. വിദ്യാർഥികൾക്ക് സ്കൂളിലേക്കു കയറാൻ കഴിയാത്തവിധം നടപ്പാതയിൽവരെ വാഹനങ്ങൾ നിർത്തിയിടുകയാണ്. കാൽനടക്കാർ ഇവിടെ എത്തുമ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട
സ്ഥിതിയാണ്.
കല്യാട് റോഡ് ജംക്ഷനിൽ സീബ്രാ ലൈനിൽ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം പലപ്പോഴും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാണ്. പല സ്ഥലത്തും ‘നോ പാർക്കിങ്’ ബോർഡിനു മുന്നിൽപോലും വാഹനങ്ങൾ നിർത്തിയിടുന്നു. ചിലർ രാവിലെ നിർത്തിയിട്ട
വാഹനങ്ങൾ രാത്രിയാണ് എടുക്കുന്നത്. ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വണ്ടിത്താവളത്തും ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബസ് സ്റ്റാൻഡിന്റെ ഒരുഭാഗത്തും പഞ്ചായത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]