
ഈ ‘പണി’ കെണി; നിർമാണം പൂർത്തിയാകാത്ത ഓവുചാൽ നാട്ടുകാർക്ക് ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ ദേശീയപാത അടിപ്പാതയുടെ കവാടത്തിലെ സർവീസ് റോഡിൽ പൂർത്തിയാകാത്ത ഓവുചാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനു മുന്നിലെ അടിപ്പാതയുടെ കവാടത്തിലെ ഓവുചാലാണു പ്രവൃത്തി പൂർത്തിയാകാതെ കിടക്കുന്നത്. ഇതു കൊട്ടണച്ചേരി ക്ഷേത്രത്തിലേക്കുള്ള കവാടം കൂടിയാണ്. വെള്ളൂർ ഭാഗത്തു പലയിടങ്ങളിലും നിർമിച്ച ഓവുചാലുകൾ പരസ്പരം ബന്ധിപ്പിക്കാതെ കിടക്കുകയാണ്. ഇതു മഴക്കാലത്തു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
മഴ തുടങ്ങുന്നതിനു തൊട്ടുമുൻപാണു ക്ഷേത്രത്തിനു മുന്നിൽ ഓവുചാലിനായി കുഴിയെടുത്തത്. കോൺക്രീറ്റ് പ്രവൃത്തി തുടങ്ങുമ്പോൾ കനത്ത മഴയെത്തി. അതോടെ ഓവുചാൽ നിർമാണം പാതിവഴിയിലായി. ഈ കുഴിയിൽ വെള്ളംനിറഞ്ഞു കവാടത്തിലെ സർവീസ് റോഡും ഓവുചാലും വെള്ളത്തിൽ മുങ്ങി. അതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇത് വഴി പോകാൻ കഴിയാത്ത അവസ്ഥയായി. പല സ്ഥലങ്ങളിൽനിന്നും വാഹനത്തിലെത്തുന്നവർ ഇതിനു തൊട്ടുമുന്നിലെത്തുമ്പോഴാണ് കുഴി കാണുന്നത്. അതു ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നു.