
കല്യാശ്ശേരി ∙ സ്വന്തം സ്കൂൾ മൈതാനത്തേക്ക് ഒന്നു കയറാൻ പോലും സാധിക്കാതെ കല്യാശ്ശേരിയിലെ കുട്ടികൾ പുറത്തുനിൽക്കാൻ തുടങ്ങിയിട്ട് 5 വർഷം.കല്യാശ്ശേരി കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് കളിക്കാനും കായിക പരിശീലനത്തിനുമായി ദൂരെയുള്ള മറ്റു മൈതാനങ്ങളെ ആശ്രയിക്കണം. നിലവിലെ സ്കൂൾ മൈതാനം നവീകരിച്ചു ടർഫ് ഫുട്ബോൾ ഗ്രൗണ്ട് നിർമിക്കുന്നതാണു നീണ്ടുപോയത്.
സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ചെലവഴിച്ചു സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണു നവീകരണം നടക്കുന്നത്.
2020 ൽ തുടങ്ങിയിട്ടും ഇനിയും പൂർത്തിയായിട്ടില്ലെന്നു മാത്രം. മൈതാനത്തിന്റെ സംരക്ഷണ വേലിക്കു ചുറ്റും കാട് കയറി. പവിലിയൻ, വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയുടെ നിർമാണം പൂർത്തിയായെങ്കിലും ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി.
സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചു നേരത്തെ നിർമാണം ഒരു വർഷത്തിലധികം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും അധ്യയന വർഷങ്ങളായി കായികമേളയിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക് പരിശീലനത്തിനായി മൈതാനം ലഭിച്ചില്ലെന്ന പരാതി ശക്തമായിരുന്നു.
എൻസിസി, എസ്പിസി, സ്കൗട്ട് വിദ്യാർഥികൾക്ക് പരേഡ് നടത്താനുള്ള സൗകര്യവും ലഭിക്കാറില്ല. ദൂരെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് മൈതാനത്താണു പലപ്പോഴും പരിശീലനം നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]