
വന്യജീവി ആക്രമണം തടയാൻ ചൂരൽ വേലിയുമായി വനംവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂര് ∙ കാട്ടാനയും വന്യജീവികളും വനാതിർത്തിക്ക് പുറത്തിറങ്ങാതെ തടയാൻ ജൈവ പ്രതിരോധ വേലിയുമായി വനം വകുപ്പ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലാണ് ചൂരൽ വേലി നിർമിക്കുന്നത്. മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫുമായി (മാർക്) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബുധനാഴ്ച കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അമ്പായത്തോട്ടിലുള്ള പ്രവേശന കവാടത്തിന് സമീപം ചൂരൽ തൈകൾ നട്ട് വനംവകുപ്പ് നോർത്തേൺ സർക്കിൾ സിസിഎഫ് അഞ്ജൻ കുമാർ ഉദ്ഘാടനം ചെയ്തു.
മാർക് പ്രസിഡന്റ് വിവിയൻ കെ. ഫെർണാണ്ടസ്, വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കണ്ണൂർ എസ്ഐപി വി.രതീഷ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മാർക് സെക്രട്ടറി ഡോ. റോഷ്നാഥ് രമേശ്, വൈസ് പ്രസിഡന്റ് റിയാസ് മാങ്ങാട് എന്നിവർ നേതൃത്വം നൽകി. അരമീറ്റർ അകലത്തിലാണ് കലാമസ് ഇനത്തിൽ പെട്ടതും മുള്ളുകൾ നിറഞ്ഞതുമായ ചൂരല് നടുന്നത്. ഈ വർഷം 2000 ചൂരൽ തൈകൾ നടും. ബുധനാഴ്ച 500 തൈകൾ നട്ടു. വരും വർഷങ്ങളിലും തൈകൾ നടും. വനാതിർത്തി നിറയെ ചൂരൽ നട്ട് പിടിപ്പിക്കാനും വന്യജീവികൾ പുറത്തുവരുന്നതിനെ തടയാനുമാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സിസിഎഫ് അഞ്ജൻ കുമാർ പറഞ്ഞു.