
പഞ്ചായത്ത് സ്ഥലത്ത് കല്ലും മണ്ണും തള്ളുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ചിയാർ ∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ലബ്ബക്കടയിലുള്ള സ്ഥലത്ത് കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും വൻതോതിൽ തള്ളുന്നതായി പരാതി. പഞ്ചായത്ത് ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനായി വാങ്ങിയ സ്ഥലത്താണ് വൻതോതിൽ കെട്ടിടാവശിഷ്ടങ്ങളടക്കം തള്ളുന്നത്. ഇതിനെതിരെ പരാതി ഉയർന്നതോടെ ഈ സ്ഥലത്ത് അനധികൃതമായി പ്രവേശിക്കുന്നത് നിരോധിച്ചും മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്നും വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചു. എന്നാൽ അതിനുശേഷവും മണ്ണ് ഉൾപ്പെടെയുള്ളവ വൻതോതിൽ ഇവിടെ തള്ളുകയാണ്.
കഴിഞ്ഞ ദിവസം ഇവിടെ മണ്ണുതള്ളാൻ എത്തിയ ലോറിയുടെ മുൻഭാഗം ഉയർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് ലോറി ഇവിടെ നിന്ന് മാറ്റാനായത്.കെട്ടിട നിർമാണം നടത്തേണ്ട ഭാഗത്ത് വൻതോതിൽ മണ്ണ് തള്ളിയിരിക്കുന്നത് പിന്നീട് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആക്ഷേപമാണ് ഉയരുന്നത്. ഈ മേഖലയിൽ പാർക്കിങ് സൗകര്യമൊരുക്കാനാണ് മണ്ണ് തള്ളുന്നതെന്നാണ് വിവരം. എന്നാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെയാണ് പാർക്കിങ് ഏരിയ നിർമാണം നടക്കുന്നതെന്ന് പഞ്ചായത്തംഗം സന്ധ്യ ജയൻ ആരോപിച്ചു.