തൊടുപുഴ ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർണമായും പൂർത്തീകരിച്ചു ലേലത്തിനു സജ്ജമായി. സിവിൽ വർക്കുകൾ നേരത്തെ പൂർത്തീകരിച്ചെങ്കിലും ഇലക്ട്രിക് ജോലികൾ, ലിഫ്റ്റ്, ഫയർ സംവിധാനങ്ങൾ, വാട്ടർ ടാങ്ക്, പാർക്കിങ് ഏരിയ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചു കോംപ്ലക്സ് പൂർണമായും പ്രവർത്തനക്ഷമമാക്കിയെന്ന് നഗരസഭാ ചെയർമാൻ കെ.ദീപക് അറിയിച്ചു.
ലേലം 31ന്
കോംപ്ലക്സിലെ കടമുറികളുടെ ലേലം ഈ മാസം 31ന് നടക്കുമെന്ന് നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് അറിയിച്ചു. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിട
സമുച്ചയത്തിൽ ആകെ 123 മുറികളാണുള്ളത്. ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കാണ്.
രണ്ടാംനില മുഴുവനായും സർക്കാർ സ്ഥാപനങ്ങൾക്കാണ്. ഗ്രൗണ്ട് ഫ്ലോറിൽ 32 മുറികളും ഒന്നാംനിലയിൽ 39 മുറികളുമാണു ഇതുവരെ ലേലം ചെയ്തത്.
ഉടുമ്പന്നൂർ, ഇടവെട്ടി റോഡുകളും ബൈപാസുകളും സംഗമിക്കുന്ന സ്ഥലത്ത് കോംപ്ലക്സ് നിർമിച്ചതിനാൽ കിഴക്കൻ മേഖലയുടെ വാണിജ്യ കേന്ദ്രമായി മങ്ങാട്ടുകവല മാറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
കോംപ്ലക്സിനോടനുബന്ധിച്ച് ബസ് സ്റ്റാൻഡും
ന്യൂമാൻ, അൽ അസ്ഹർ കോളജുകളിലെ വിദ്യാർഥികൾ, ജില്ലാ ആശുപത്രി, ഹോളിഫാമിലി ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾ, മുതലാക്കോടം, കാരിക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, ഇടവെട്ടി മേഖലകളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും തൊടുപുഴയിൽ എത്തുന്നവരുടെ യാത്ര സൗകര്യം പരിഗണിച്ച് ഷോപ്പിങ് കോംപ്ലക്സ് യാഡിൽ ബസ് ടെർമിനൽ വേണമെന്ന ആവശ്യം ശക്തമാണ്.
ബസ് സ്റ്റാൻഡ് പൂർണമായും സജ്ജമാകുന്നതോടെ പാലാ, വൈക്കം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസ് മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിക്കാനാകും. മാത്രമല്ല മുവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ മങ്ങാട്ടുകവല വഴി പോകണം എന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആവശ്യമാണ്.
കൂടാതെ പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന സർക്കാർ, അർധ സർക്കാർ സ്ഥാനങ്ങൾ ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

