
ദമ്പതികൾ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് ജീവനൊടുക്കിയെന്ന് നിഗമനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ദമ്പതികളെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊന്നുകൽ ചേറാടി തറപ്പിൽ ബേബി ദേവസ്യ (64), ഭാര്യ മോളി (52) എന്നിവരാണ് മരിച്ചത്. ബേബി വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും മോളി കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഞായറാഴ്ച രാത്രി 8 വരെ ഇവരെ വീട്ടിൽ കണ്ടവരുണ്ട്. തിങ്കളാഴ്ച വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ കണ്ടത്. തിങ്കളാഴ്ച ബേബി ജോലി സ്ഥലത്ത് എത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചു. കിട്ടാതായപ്പോൾ ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
തഹസിൽദാരുടെയും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ശാസ്ത്രീയാന്വേഷണ വിഭാഗവും സ്ഥലത്തെത്തി. ഇരുവരും അസുഖ ബാധിതരായിരുന്നു. മോളി മരിച്ചതറിഞ്ഞു ബേബി ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. ബേബിയുടെ ആദ്യ ഭാര്യ മരിച്ച ശേഷം വിവാഹിതരായ ഇവർ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. ബേബിയുടെ മക്കൾ സ്വപ്നയും സോണിയും വിവാഹിതരായി വേറെയാണു താമസം.