
മാലിന്യം തള്ളുന്നവർ സൂക്ഷിച്ചോ; മുട്ടത്ത് ക്യാമറ റെഡി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടം∙ വഴിയോരത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ മുട്ടത്ത് നിരീക്ഷണ ക്യാമറ സജ്ജമായി. മുട്ടം പഞ്ചായത്താണ് വഴിയോരങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടം എന്ന നിലയിൽ പെരുമറ്റത്ത് 2 ക്യാമറകൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ദൃശ്യങ്ങൾ പഞ്ചായത്തിൽ ഇരുന്ന് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിധമാണ് സജ്ജീകരണം. ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പർ കണ്ടെത്താൻ കഴിയുന്ന ഗുണനിലവാരമുള്ള ക്യാമറയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
വേഗത്തിൽ പോകുന്ന വാഹനത്തിൽനിന്നു മാലിന്യം വലിച്ചെറിഞ്ഞ് കടന്നാലും ക്യാമറ വാഹന നമ്പർ സഹിതം ഒപ്പിയെടുക്കും. ഇരുദിശകളിലേക്കും സ്ഥാപിക്കുന്ന ക്യാമറയിൽനിന്ന് 150 മീറ്റർ ദൂരം വരെ കാണാൻ കഴിയും. ക്യാമറ ഭാഗികമായി സ്ഥാപിച്ച് കെൽട്രോൺ ജീവനക്കാർ മടങ്ങിയിരുന്നു. പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇതേക്കുറിച്ച് മനോരമ വാർത്ത ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് പൊലീസ് നൽകിയ റിപ്പോർട്ടിലാണ് കെൽട്രോൺ ജീവനക്കാർ തിരിച്ചെത്തി ക്യാമറ സ്ഥാപിച്ചത്. പെരുമറ്റത്ത് സ്ഥാപിച്ച ക്യാമറയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു.