
നെടുങ്കണ്ടം ∙ പഞ്ചായത്തിലെ മാലിന്യനീക്കം അവതാളത്തിൽ. ബേഡ്മെട്ട് മാലിന്യ സംസ്കരണ പ്ലാന്റിലും കല്ലാറിലെ കോവിഡ് വാക്സിനേഷൻ സെന്ററിലും മാലിന്യം കുന്നുകൂടുന്നു.ജില്ലയിലെ തന്നെ ആദ്യത്തെ മാലിന്യ പ്ലാന്റാണ് 2008ൽ നെടുങ്കണ്ടം ബേഡ്മെട്ടിൽ ആരംഭിച്ചത്.
മുൻ വർഷങ്ങളിൽ പ്ലാസ്റ്റിക് അരിഞ്ഞ് വിൽപന നടത്തിയും ജൈവാവശിഷ്ടങ്ങളിൽനിന്ന് ജൈവവളം നിർമിച്ചും പഞ്ചായത്തിന് മികച്ച വരുമാനവും ലഭിച്ചിരുന്ന പ്ലാന്റിലാണ് ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്.കൃത്യമായി തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ കാരണം പ്ലാന്റിൽനിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. മികച്ച ഉൽപാദനം നടന്നിരുന്ന പന്ത്രണ്ടോളം കംപോസ്റ്റ് യൂണിറ്റുകൾ തകർന്ന നിലയിലാണ്.
കൂടാതെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ്, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, വളം നിർമാണ യൂണിറ്റ് ഉൾപ്പെടെ പ്ലാന്റിലെ സംവിധാനങ്ങളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്.
ഇതോടെ ജൈവ മാലിന്യങ്ങളും തെർമോകോൾ, റെക്സിൻ തുടങ്ങിയ പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളും ഉൾപ്പെടെ ടൺ കണക്കിന് മാലിന്യമാണ് പ്ലാന്റിൽ കെട്ടിക്കിടക്കുകയാണ്.ഒട്ടേറെയാളുകൾ ഉപയോഗിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞുകഴിഞ്ഞു.വല്ലപ്പോഴും സ്വകാര്യ കമ്പനി നീക്കുന്ന പ്ലാസ്റ്റിക് മാത്രമാണ് പ്ലാന്റിൽനിന്നു പുറത്തു പോകുന്നത്. ജൈവ അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതുമൂലം തെരുവുനായ്ക്കൾ തമ്പടിക്കുന്നതും പ്ലാന്റ് പരിസരത്താണ്.മഴക്കാലമായതോടെ കുപ്പികൾ ഉൾപ്പെടുന്ന മാലിന്യങ്ങളിൽ വെള്ളം നിറഞ്ഞ് കൊതുകുകൾ പെരുകുകയാണ്.
മഴവെള്ളത്തോടൊപ്പം മാലിന്യം കലർന്ന വെള്ളം ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. അസഹനീയമായ ദുർഗന്ധം മൂലം വീടുകളിൽ താമസിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.കല്ലാറിലെ കോവിഡ് വാക്സിനേഷൻ സെന്ററിന്റെ പിറകിലും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിലാണ്.
രണ്ടിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പകർച്ചവ്യാധി ഭീഷണിയാവുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]