
അടിമാലി ടൗണിലെ പരസ്യബോർഡുകൾ അപകടഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ ടൗണിൽ ദേശീയ പാതയുടെ നടുഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളിലെ പരസ്യ ബോർഡുകൾ അപകടം ക്ഷണിച്ചു വരുത്തുന്നു. ഒരു പതിറ്റാണ്ടു മുൻപ് 2 അടിയോളം ഉയരത്തിൽ ആണ് പാതയുടെ മധ്യഭാഗത്തായി ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നത്. ഇതിനു മുകളിൽ ബോർഡുകൾ സ്ഥാപിച്ച് പരസ്യങ്ങളും പതിച്ചിരുന്നു. ഇതോടൊപ്പം ഡിവൈഡറുകൾ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും അപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി 5 അടിയോളം ഉയരത്തിൽ ചതുരാകൃതിയുലുള്ള ബോർഡുകളും സ്ഥാപിച്ചു. എന്നാൽ തുടക്കത്തിൽ നല്ല നിലയിൽ പരിപാലിച്ചിരുന്നു.
പിന്നീട് പാതയിൽ ടാറിങ് ജോലികൾ നടന്നതോടെ ഇപ്പോൾ ഒരടിയിൽ താഴെ മാത്രമാണ് ഡിവൈഡറികളുടെ ഉയരം. ഇതോടൊപ്പം പഞ്ചായത്തും ശ്രദ്ധിക്കാതെ വന്നതോടെ പരസ്യ ബോർഡുകൾ തകർന്ന് കിടക്കുന്നത് സുഗമമായ വാഹന ഗതാഗതത്തിനും കാൽ നട യാത്രയ്ക്കും തടസ്സമായി മാറി. പാതയോരത്തുള്ള പരസ്യ ബോർഡുകളും മറ്റും നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയും ഇവിടെ നടപ്പായിട്ടില്ല.
അടിമാലി–കുമളി പാതയിൽ സെൻട്രൽ ജംക് ഷനിൽ നിന്ന് ധന്യ പടി വരെയുള്ള ഭാഗത്ത് ഡിവൈഡറുകളിൽ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവമാണ്. ഇതോടൊപ്പം കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ സെൻട്രൽ ജംക്ഷന് ഇരുവശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകളും തകർന്നു കിടക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ അപകടാവസ്ഥയിലായ ബോർഡുകൾ നീക്കം ചെയ്യാൻ ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.