
മൂന്നാർ∙ മൂന്നു ദിവസമായി ജനവാസ മേഖലയിൽ നിന്നു മാറാതെ പടയപ്പ. സൈലന്റ് വാലി മൂന്നാം ഡിവിഷനിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞ 3 ദിവസമായി പടയപ്പയുള്ളത്.
ലയങ്ങൾക്കു സമീപം കന്നുകാലികൾക്ക് നൽകാനായി തൊഴിലാളികൾ പുല്ല് നട്ടുവളർത്തിയിട്ടുണ്ട്. ഈ പുല്ലു തിന്നാനാണ് പടയപ്പ ഇവിടെ തന്നെ തുടരുന്നതെന്ന് ആർആർടി സംഘം പറഞ്ഞു. മൂന്നാർ ആർആർടി സംഘം മൂന്നു ദിവസമായി പടയപ്പയെ നിരീക്ഷിച്ച് സൈലന്റ്വാലിയിലുണ്ട്.
കഴിഞ്ഞ ദിവസം സൈലന്റ്വാലി സ്വദേശിയായ ജഗന്റെ ഓട്ടോ പടയപ്പ കേടുവരുത്തിയിരുന്നു. യാത്രക്കാരുമായെത്തിയ ഓട്ടോ നിർത്തിയ ശേഷം മുകൾ ഭാഗത്തു നിൽക്കുകയായിരുന്ന പടയപ്പയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടയിൽ പടയപ്പ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
ജഗനും യാത്രക്കാരും ഓടി രക്ഷപ്പെട്ടു. പാഞ്ഞടുത്ത പടയപ്പ ഓട്ടോയ്ക്ക് നേരിയ കേടുപാടുകൾ വരുത്തിയ ശേഷമാണ് മടങ്ങിയത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പടയപ്പ മറയൂർ മേഖലയിൽ നിന്നു മാട്ടുപ്പെട്ടി ഭാഗത്തെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]