
ദേശീയപാതയിലെ കല്ലും മണ്ണും നീക്കം ചെയ്തു തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ ഒരു വർഷം മുൻപുണ്ടായ മലയിടിച്ചിലിൽ ദേശീയപാതയിലേക്ക് വീണുകിടന്നിരുന്ന മണ്ണും കല്ലും നീക്കം ചെയ്തു തുടങ്ങി. മഴ കനത്തതിനെ തുടർന്ന് മണ്ണും കല്ലും ദേശീയപാതയിലേക്ക് ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുന്നത് സംബന്ധിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് ദേശീയപാത അധികൃതർ ഇടപെട്ട് മണ്ണും കല്ലും നീക്കാൻ തുടങ്ങിയത്.
വെള്ളിയാഴ്ച മണ്ണ് നീക്കം ചെയ്ത ഭാഗങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ദേശീയപാത കഴുകി വൃത്തിയാക്കുകയും ചെയ്തു. മലയിടിഞ്ഞു വീണതിന്റെ മുകൾ ഭാഗത്ത് മറിഞ്ഞു വീഴാറായി നിൽക്കുന്ന ഇരുപതിലേറെ മരങ്ങൾ കൂടി മുറിച്ചുനീക്കിയാൽ മാത്രമേ അപകട ഭീഷണി മാറുകയുള്ളൂ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട ദേവികുളം ഇറച്ചിൽ പാറയ്ക്ക് സമീപം കഴിഞ്ഞ ഓഗസ്റ്റ് 11നാണ് വലിയ മലയിടിച്ചിലുണ്ടായത്.
ഇടിഞ്ഞു വീണ മണ്ണും കല്ലും നീക്കം ചെയ്യാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മണ്ണും കല്ലുകളും ഒഴുകി ദേശീയപാതയുടെ പകുതി ഭാഗം വരെയെത്തിയിരുന്നു. ഇരച്ചിൽ പാറയിലെ ഗവ. എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടു കീറിയാണ് കഴിഞ്ഞ മഴക്കാലത്ത് ഒരു മലയുടെ പ്രധാന ഭാഗം ദേശീയ പാതയിലേക്ക് പതിച്ചത്. ദേശീയപാതയോരത്ത് താമസിക്കുന്ന 25 കുടുംബങ്ങൾ ഒരു വർഷമായി മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്നു.