നിയന്ത്രണം പാളി; അരൂർ– തുറവൂർ മേഖലയിൽ വൻ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ചരക്കു ലോറിയടക്കം വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പാളി. വാഹനങ്ങൾ ഗതാഗത നിയന്ത്രണം പാലിക്കാത്തത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി അരമണിക്കൂർ ഇടവിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.
ഇന്നലെ വാഹനങ്ങൾ അരൂർ മുതൽ തുറവൂർ എത്താൻ എടുത്തത് ഒരുമണിക്കൂറിലേറെ സമയമാണ്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി തിരിഞ്ഞ് തുറവൂർ,ചേർത്തല എന്നിവിടങ്ങളിലുടെ പോകണമെന്നായിരുന്നു നിർദേശം. ആലപ്പുഴ ഭാഗത്ത് നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു ടിഡി റോഡ് വഴി തോപ്പുംപടിയിലേക്ക് പോകണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കാൻ അധികൃതർ തയാറായില്ല. അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന പന്ത്രണ്ടര കിലോമീറ്ററിലേറെ ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വീതി കൂട്ടിയ ഭാഗങ്ങളിൽ നിലവിൽ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുകയാണ്. നിർമാണം ആരംഭിച്ച് 12 കിലോമീറ്ററോളം ഒന്നര വർഷം കൊണ്ട് മുപ്പതിലേറെ ജീവനുകളാണ് പൊലിഞ്ഞത്.