
കായംകുളം∙ രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തമിഴ്നാട് കുഭംകോണം അയ്യപ്പൻ നഗർ സ്വദേശി ജയദാസിനെയാണ് (33) തമിഴ്നാട്ടിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത് മുഖ്യപ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കോടിയോളം രൂപ പൊലീസ് കണ്ടെത്താതിരിക്കാൻ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാൻ ഒത്താശ ചെയ്തത് ഇയാളാണെന്നു പൊലീസ് പറഞ്ഞു.
കവർച്ചയുടെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പണം തട്ടിയെടുക്കാനെത്തിയ സംഘത്തിൽ ഇയാൾ ഇല്ലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചയ്ക്കു ശേഷം ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് രക്ഷപെട്ട സംഘം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സതീഷിന്റെ വീട്ടിലാണ് രണ്ട് ബാഗുകളിലായി പണം സൂക്ഷിച്ചിരുന്നത്.
പൊലീസ് എത്തുന്നതറിഞ്ഞ് സതീഷ് ഒളിത്താവളത്തിൽനിന്ന് ജയദാസിനെ വിളിച്ച് രണ്ട് പേർ അവിടെ എത്തുമെന്നും വീട്ടിൽ നിന്ന് പണം എടുത്ത്് അവരെ ഏൽപിക്കണമെന്നും നിർദേശിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
കേസിൽ ഇതോടെ 5 പ്രതികൾ അറസ്റ്റിലായി. മുഖ്യപ്രതികളായ സതീശ്, ദ്വരൈഅരസ് എന്നിവരെ പിടികൂടുന്നതിന് പൊലീസ് പല ടീമായി തമിഴ്നാട്ടിൽ അന്വേഷണം നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]