
ആലപ്പുഴ ∙ ഇറങ്ങുന്നതിനു മുൻപ് സ്വകാര്യ ബസ് മുന്നോട്ടെടുത്തു; വൈദ്യുതത്തൂണിൽ തലയിടിച്ച് എൻജിനീയറിങ് വിദ്യാർഥിനിക്കു പരുക്ക്. തിരുവമ്പാടി അശ്വതിയിൽ റിട്ട.സിഐ വിനയകുമാറിന്റെ മകൾ സഹകരണ എൻജിനീയറിങ് കോളജിലെ അവസാനവർഷ ബിടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണയാണ് അപകടത്തിൽപെട്ടത്.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ ഇന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
ഇന്നലെ വൈകിട്ട് 3.20ന് വലിയ ചുടുകാട് ജംക്ഷനും തിരുവമ്പാടി ജംക്ഷനും മധ്യേയായിരുന്നു അപകടം. കോളജ് വിട്ട
ശേഷം വീട്ടിലേക്കു വരാൻ അൽഅമീൻ എന്ന സ്വകാര്യ ബസിലാണ് ദേവീകൃഷ്ണ കളർകോട് സ്റ്റോപ്പിൽ നിന്നു കയറിയത്. ഇറങ്ങാനുള്ള സ്റ്റോപ്പായ വലിയ ചുടുകാട് ജംക്ഷൻ എത്തിയപ്പോൾ ബസ് നിർത്തിയില്ല.
ബസ് നിർത്താൻ ദേവീകൃഷ്ണ പറഞ്ഞപ്പോൾ തിരുവമ്പാടി എത്തുന്നതിനു മുൻപ് നിർത്തി.
വാതിൽ തുറന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ബസ് പെട്ടെന്നു മുന്നോട്ടെടുത്തു. ദേവീകൃഷ്ണ പുറത്തേക്ക് തെറിച്ചു വീണ് റോഡിലെ വൈദ്യുതത്തൂണിൽ തലയിടിക്കുകയായിരുന്നു.
വീഴ്ചയിൽ ദേവീകൃഷ്ണയുടെ ബോധം മറഞ്ഞു. അപകടമുണ്ടായിട്ടും ബസ് നിർത്താൻ തയാറായില്ല. പിന്നാലെ വന്ന ഒരു കാറിലാണ് ദേവീകൃഷ്ണയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
വിദ്യാർഥിനിയുടെ മൊഴിയെടുത്ത് കേസെടുക്കുമെന്നു സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ശ്രീജിത്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]