
ദേശീയപാത കൊണ്ടുപോയ കലവൂർ ബസ് സ്റ്റാൻഡ്: പകരം സ്ഥലം വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലവൂർ ∙ ദേശീയപാത നവീകരണം പൂർത്തിയാകുന്നതോടെ ഇല്ലാതാകുന്ന കലവൂർ ബസ് സ്റ്റാൻഡിന് പകരം സ്ഥലം കണ്ടെത്തണമെന്ന് ആവശ്യം. നിലവിൽ ഇവിടെ നിന്ന് ആലപ്പുഴ, ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി, മാരാരിക്കുളം, ചേർത്തല റൂട്ടുകളിലായി മുപ്പതോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. നാലുവരി പാതയാക്കുന്നതിന് സ്വകാര്യ ബസ് സ്റ്റാൻഡ് നിലനിന്നിരുന്ന സ്ഥലവും ദേശീയപാത വിഭാഗം ഏറ്റെടുത്തിരുന്നു. എന്നാൽ പകരം സംവിധാനം ഉണ്ടാക്കിയിട്ടില്ല.ഇപ്പോൾ സ്വകാര്യ ബസുകൾ ഇവിടെ റോഡിനോടു ചേർന്നാണു നിർത്തുന്നത്. ഇതു പലപ്പോഴും മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്നു.നൂറിലധികം ഓട്ടോറിക്ഷകളും അൻപതോളം കാർ ടാക്സികളും ഇവിടെ ഉണ്ടായിരുന്നു. റോഡ് വികസനം യാഥാർഥ്യമാകുമ്പോൾ ഇവരും എവിടെ പാർക്ക് ചെയ്യുമെന്നതിൽ വ്യക്തതയില്ല. നിലവിൽ ഇവർ കലവൂർ അടിപ്പാതയ്ക്കു തെക്കു വശത്താണ് ഇവ നിർത്തിയിടുന്നത്. എന്നാൽ അടിപ്പാത പൂർത്തിയാകുമ്പോൾ ഇവിടം പ്രധാന റോഡിന്റെ ഭാഗമാവും.
കലവൂർ ജംക്ഷനു സമീപം അടിപ്പാത ഉള്ളതിനാൽ ബസ് സ്റ്റാൻഡ് വടക്കോട്ട് നീക്കി സ്ഥലം കണ്ടെത്തി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.ചെറിയ കലവൂർ ക്ഷേത്രത്തിനു മുന്നിലോ വളവനാട് സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ സ്ഥലമോ ഇതിനായി ഏറ്റെടുക്കണമെന്നും നാട്ടുകാർ പറയുന്നു.ഇത്രയും സ്ഥലം വില നൽകി ഏറ്റെടുക്കാൻ പഞ്ചായത്തിന് നിർവാഹമില്ല. ദേശീയപാതയുടെ ഇരുവശവുമുള്ള സർവീസ് റോഡിന്റെ വീതി കുറവും വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.