പൂച്ചാക്കൽ ∙ മാക്കേക്കടവ്–നേരേകടവ് പാലം ഇരുകര തൊട്ടു. 9 വർഷത്തെ കാത്തിരിപ്പിലാണ് ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെയുള്ള മാക്കേക്കടവ്–നേരേകടവ് പാലം കര തൊട്ടത്. നേരേകടവ് ഭാഗത്ത് ഇന്നലെ രാവിലെ 9ന് അവസാനത്തെ സ്പാനിനുള്ള ആദ്യ ഗർഡർ സ്ഥാപിച്ചതോടെയാണ് പാലം ഇരുകര തൊട്ടത്. ഒരു സ്പാനിന് 4 ഗർഡറുകളാണുള്ളത്.
ബാക്കി മൂന്നെണ്ണം ഉടനെ സ്ഥാപിക്കും.പാലത്തിന് ആകെ 88 ഗർഡറുകളാണു വേണ്ടത്. എട്ട് ഗർഡറുകൾ വർഷങ്ങൾക്കു മുൻപു തന്നെ പാലത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്നു.
ബാക്കിയുള്ള 80 ഗർഡറുകളിൽ 77 എണ്ണം സ്ഥാപിച്ചു.
ബാക്കി മൂന്ന് ഗർഡറുകൾ സ്ഥാപിച്ച ശേഷം സ്പാനുകളുടെ കോൺക്രീറ്റിങ് നടക്കും. പാലത്തിന് ആകെ 22 സ്പാനാണ് ഉള്ളത്.
അതിൽ 19 സ്പാനുകളിലെ കോൺക്രീറ്റിങ് പൂർത്തിയായി.നേരേകടവ് ഭാഗത്ത് 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി കെട്ടാനുള്ള പ്രാഥമിക നടപടികളും തുടങ്ങി. ഗർഡറുകൾ പൂർണമായി സ്ഥാപിച്ച ശേഷമേ മാക്കേക്കടവിലെ അപ്രോച്ച് റോഡിന്റെ നിർമാണ നടപടികൾ തുടങ്ങൂ.
പാലത്തിന്റെ കൈവരികൾ നിർമിച്ച്, സ്ഥാപിക്കുന്ന ജോലികൾ മാക്കേക്കടവിൽ പുരോഗമിക്കുന്നുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

