
കാഞ്ഞങ്ങാട്∙ കടലേറ്റത്തെ തുടർന്നു അപകടാവസ്ഥയിലായ മീനിറക്കുകേന്ദ്രത്തെ സംരക്ഷിക്കാനായി ചിത്താരിപ്പുഴയിൽ നിർമിച്ച ബണ്ടിന്റെ പണി പൂർത്തിയായി. 100 മീറ്റർ വീതിയിലും 5 മീറ്റർ ആഴത്തിലുമാണ് ബണ്ട് നിർമിച്ചത്.
എന്നാൽ, ബണ്ട് നിർമിച്ചതിന് മുകളിലായി അഴിമുഖം തുറക്കാത്തതിനാൽ പുഴ ബണ്ടിന് സമീപത്തുകൂടി തന്നെ മറ്റൊരു ദിശ കണ്ടെത്തി മീനിറക്കുകേന്ദ്രത്തിന് സമീപത്തു കൂടി ഒഴുകാൻ തുടങ്ങി. ഇതും ബണ്ട് കെട്ടി തടയാനാണ് ലക്ഷ്യം.
ജിയോ ട്യൂബ് ഉപയോഗിച്ചാണ് ബണ്ട് നിർമിക്കാൻ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ, 3 മീറ്റർ ആഴത്തിൽ മാത്രമേ ജിയോ ട്യൂബ് ഉപയോഗിക്കാൻ കഴിയൂ. പുഴയുടെ ആഴം 5 മീറ്റർ വരെയായതിനാൽ ജംബോ ബാഗ് ഉപയോഗിച്ചാണ് ബണ്ട് പണി തീർത്തത്.
ഇതിന് ചെലവും ഏറെയാണ്. കൂറ്റൻ ബാഗിൽ മണൽ നിറച്ച് മണ്ണുമാന്തി ഉപയോഗിച്ചാണ് ഇത് പുഴയിലേക്ക് ഇറക്കി വച്ചത്.
ബണ്ട് പണി തീർന്നാൽ പുഴയ്ക്ക് മുകളിൽ അഴിമുഖം തുറന്ന് അതുവഴി പുഴയെ കടലിൽ എത്തിക്കാനായിരുന്നു പദ്ധതി.
യഥാസമയം അഴിമുഖം തുറക്കാതെ വന്നതോടെ ബണ്ടിന്റെ ഇടതുഭാഗത്തു കൂടി പുഴ ഗതിമാറി പഴയ വഴിയിൽ തന്നെ ഒഴുകാൻ തുടങ്ങി. ഇതോടെ മീനിറക്കുകേന്ദ്രം സംരക്ഷിക്കാമെന്ന ലക്ഷ്യം പാളി.മുൻ വർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ കടലേറ്റമായിരുന്നു ഇത്തവണ.
മീനിറക്കുകേന്ദ്രം വരെ അപകടത്തിലാക്കിയ കടലേറ്റം ഒട്ടേറെ വീടുകൾക്കും ഭീഷണിയായിരുന്നു. രൂക്ഷമായ കടലേറ്റത്തിൽ 500 മീറ്ററിലധികം കടൽഭിത്തി പൂർണമായി തകർന്നു.
തെങ്ങുകൾ കടപുഴകി. മീനിറക്കുകേന്ദ്രത്തിലേക്കുള്ള റോഡിന്റെ ഒരുഭാഗം ആദ്യം കടലെടുത്തു.
തൊട്ടടുത്ത ദിവസങ്ങളിൽ റോഡ് പൂർണമായി തകർന്നില്ലാതായി. റോഡ് സംരക്ഷിക്കാനായി 5 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു.
ഇതും പൂർണമായി കടലേറ്റത്തിൽ തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]