
വിവേക് അഗ്നിഹോത്ര സംവിധാനം ചെയ്ത ‘ദ വാക്സിന് വാര്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് വേഷമിടുന്നത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരിക്കുകയാണ് സംവിധായകന്.
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 28 നാണ് തീരുമാനിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് സംവിധായകന് പറയുന്നു.
‘ദ വാകിസിന് വാറി’നൊപ്പം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ‘സലാര്‍’.
പ്രഭാസ് ആരാധകര്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നു. ദ വാക്സിന് വാര് ഒരു ചെറിയ സിനിമയാണ്.
വലിയ താരങ്ങളൊന്നുമില്ല. 12.5 കോടിയാണ് ആകെ ചെലവായത്.
സലാര്‍ 300 കോടിയുടെ ചിത്രമാണ്- വിവേക് അഗ്നിഹോത്രി പറഞ്ഞു. ‘ജവാന്റെ’ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ ആരാധകരും തന്നെ അസഭ്യം പറഞ്ഞുവെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു.
വലിയ ബോളിവുഡ് താരങ്ങളുടെ ആരാധര്‍ തന്റെ മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. അതേ സമയം ‘സലാറി’ന്റെ റിലീസ് ഡിസംബര്‍ 22 ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
പ്രഭാസിന് പുറമേ പൃഥ്വിരാജ്, ശ്രുതി ഹാസന്, ജഗപതി ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. Content Highlights: Vivek agnihothri, Prabhas Fans, Salaar, The vaccine war Release
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]