
തിരുവനന്തപുരം: തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് നടന് ബാല. റേപ്പ്, തട്ടിപ്പ് കേസ്, ഗ്രൂപ്പ് സെക്സ്, ഡൊമസ്റ്റിക് വയലന്‍സ് തുടങ്ങിയ ആരോപണങ്ങള്‍ തനിക്കെതിരേ ഉന്നയിക്കപ്പെട്ടെന്നും ഇത് വ്യക്തിഹത്യയാണെന്നും നടന് പറഞ്ഞു.
സത്യം കോടതിയിലാണ് തെളിയിക്കേണ്ടതെന്നും തെളിവുകള്‍ കയ്യിലുണ്ടെന്നും നടന് കൂട്ടിച്ചേര്‍ത്തു. ‘റേപ്പിസ്റ്റ്, ഫോര്‍ജറി ചെയ്തു, ഗ്രൂപ്പ് സെക്സ്, ചെന്നൈയിലെ വീട്ടില്‍ വേലക്കാരെ വെച്ച് സെക്സ് ചെയ്തു.
ഡൊമസ്റ്റിക് വയലന്‍സ്, ഇതിന് പോലീസിന്റെ തെളിവുണ്ട് കാണിക്കാം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ മാസം ഒരു പെണ്‍കുട്ടിക്ക് ഹാര്‍ട്ട്ഹോളിന്റെ ഓപ്പറേഷന് ചെയ്തു.
യുട്യൂബേഴ്സ് ആണെങ്കില്‍ പറയും കണ്ടോ ബാല ഹാര്ട്ടില് ആദ്യം ഹോളിട്ടു, പിന്നെ അടച്ചു. അവന് ഫ്രോഡാണെന്ന് പറയും.- ബാല ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു.
ഇത് വ്യക്തമായ പദ്ധതിയോടെ നടത്തുന്ന ആക്രമണമാണ്. ഇത് ഒരാളല്ല ചെയ്യുന്നത് നാലഞ്ചുപേരാണ് ചെയ്യുന്നത്.
അതിന്റെ ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ആദ്യം നിയമപരമായി എന്റെ വായ അടച്ചു.
അതോടെ അവര്‍ക്ക് എന്തും പറയാം. ബാല എന്നെ റേപ്പ് ചെയ്തു.
കാമകൊടൂരന്‍, ചാരിറ്റിയെല്ലാം പച്ചക്കള്ളം, മുഖത്തടിച്ചു. എന്തും പറയാം.
പക്ഷേ കോടതി ഉത്തരവ് വരുന്നതുവരെ എനിക്കൊന്നും പറയാന്‍ പറ്റില്ല.’ ‘അഞ്ചുദിവസമായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രതിയായി നില്‍ക്കുകയാണ്. ഇനി ഞാന്‍ വീഡിയോ ഇടുന്നില്ല.
അങ്ങനെയൊരു സാഹചര്യത്തില്‍ എന്നെകൊണ്ടുവരരുത്. ആരും അറിയാത്ത സത്യങ്ങളുണ്ട്.
ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്. എന്റെ ഒരു നല്ല മനസുകൊണ്ട് പുറത്തുപറയാത്തതാണ്.
‘ ‘ഞാനും കോകിലയും മനസമാധാനത്തിലാണ് ജീവിക്കുന്നത്. സ്വര്ഗത്തിലാണിരിക്കുന്നത്.
പക്ഷേ മറ്റുള്ളവര്‍ക്ക് ഞാന്‍ കേസ് കൊടുക്കണം. വഴക്കിടണം എന്നാണ് ആഗ്രഹിക്കുന്നത്.
എനിക്കും കുട്ടി വേണം. ഞാനും ജീവിതത്തില്‍ കുറേ മിസ് ചെയ്തിട്ടുണ്ട്.
എന്റെ യുവത്വം വിട്ടുപോയി. 42-വയസായി.
ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. -‘ ബാല പറഞ്ഞു.
അഞ്ചുദിവസം കൊണ്ട് ഞാന്‍ റേപ്പിസ്റ്റായി. ഇനി ടെററിസ്റ്റ് വന്നിട്ടില്ല.
അതും കൂടി വന്നാല്‍ നന്നായിരിക്കും. ഇതല്ല സത്യം.
എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശരി.
ഉദ്ദേശ്യം മനസിലായി, ഞങ്ങള്‍ നല്ലരീതിയില്‍ ജീവിക്കാന്‍ പാടില്ല. എന്തിനാണ് ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത്.
കുടുംബമില്ലേയെന്നും ബാല ചോദിച്ചു. ‘നിങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന് ഞാന്‍ തെളിയിക്കും.
എല്ലാം തെളിയിക്കും. അത് വേറെ.
ഇത് വ്യക്തിഹത്യയാണ്.’- ബാല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബാലയ്ക്കെതിരെ മുൻഭാര്യ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ബാലയിൽ നിന്ന് ശാരീരികമായും മാനസികമായും പീഡനം നേരിട്ടിരുന്നുവെന്നും കരിയർ തുടരാൻപോലും സമ്മതിച്ചില്ലെന്നും എലിസബത്ത് പറഞ്ഞിരുന്നു. ആത്മഹത്യാശ്രമം വരെ നടത്തിയ ഘട്ടമുണ്ടായെന്നും എലിസബത്ത് പറഞ്ഞിട്ടുണ്ട്.
മുൻഭാര്യ അമൃത സുരേഷും ബാലയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ബാല കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു അമൃതയുടെ പരാതി.
മകളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ടാണ് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നും അമൃത പരാതിയിൽ വ്യക്തമാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]