
കൊച്ചി : മോഹന്‍ലാല്‍ ആദ്യമായി ഒരു റേഡിയോ സിനിമയില്‍ നായകനായി എത്തുന്നു. കേരളത്തിലെ നമ്പർ വൺ എഫ് എം സ്റ്റേഷനായ, ക്ലബ് എഫ് എം ലൂടെ ജൂലൈ 19ന് വെെകീട്ട് ഏഴ് മണിക്ക് സിനിമ റിലീസ് ചെയ്യും. ക്ലബ് എഫ്എം, ഏഷ്യാനെറ്റ് മൂവീസുമായി ചേർന്നൊരുക്കിയ ‘ക്ലബ് എഫ് എം സിനിമാക്കഥ’യിലൂടെയാണ് ലോക റേഡിയോ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ സിനിമ വരുന്നത്. മെയ് 21 ന്, മോഹൻലാലിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് സമ്മാനമായി ഒരു റേഡിയോ സിനിമ ഒരുക്കുക എന്നതാണ് സിനിമയ്ക്ക് പ്രചോദനമായത്.
മോഹൻലാൽ ഇനി ഏത് ജോണറിലുള്ള സിനിമയിൽ അഭിനയിച്ചു കാണാനാണ് നിങ്ങൾക്കിഷ്ടം എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ശ്രോതാക്കൾ പ്രതികരിച്ചത് അതൊരു ഹൊറർ കോമഡി സിനിമയായിരിക്കണം എന്നതായിരുന്നു.അത്തരം ഒരു കഥയ്ക്കായുള്ള അന്വേഷണമാണ് എന്ന സിനിമയായി ശ്രോതാക്കളിലേക്ക് എത്തുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച നടനും, സംവിധായകനുമായ രമേഷ് പിഷാരടി, ക്ലബ് എഫ് എം സിനിമാക്കഥയുടെ ക്യൂറേറ്ററായി. പിഷാരടി കഥയ്ക്ക് തുടക്കമിട്ടു, തുടർച്ചയായ മൂന്നു ദിവസങ്ങളിൽ പ്രേക്ഷകർ കഥയുടെ ബാക്കി ഭാഗങ്ങൾ അവരവരുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിക്കാൻ തുടങ്ങി. ക്ലബ് എഫ് എം ശ്രോതാക്കൾ പറഞ്ഞ കഥകൾ വിലയിരുത്തിയ ശേഷം രമേശ് പിഷാരടി സിനിമാക്കഥയ്ക്ക് ഒരു രൂപമുണ്ടാക്കി. ആ സിനിമയുടെ ട്രെയ്ലർ, അനിമേഷൻ സിനിമാരൂപത്തിൽ ഏഷ്യാനെറ്റ് ബിഗ് ബോസ്സ് വേദിയിൽ മോഹൻലാലിന് പിറന്നാൾ സമാനമായി നൽകി. ട്രെയ്ലർ കണ്ട ശേഷം മോഹൻലാൽ ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവർ രഘുത്തമൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകാൻ തയ്യാറാവുകയായിരുന്നു.
സിനിമയുടെ രചനയും, സംവിധാനവും നിർവഹിക്കുന്നത് മാതൃഭൂമി സോഷ്യൽ മീഡിയ ക്രീയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹൻലാലിനെ കൂടാതെ, സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ്മ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ക്ലബ് എഫ് എം റേഡിയോ ജോക്കികളും സഹപ്രവർത്തകരും ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു. സംഗീത സംവിധാനം: ജോജു സെബാസ്റ്റ്യൻ, മ്യൂസിക്ക് പ്രൊഡ്യൂസർ: അഭിജിത് രവികുമാർ, വിനീത്കുമാർ ടി.എൻ. സൗണ്ട് ഡിസൈനും. സൗണ്ട് ഫൈനൽ മിക്സ്: ജോബി സോണി തോമസും നിർവ്വഹിച്ചിരിക്കുന്നു.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും, മോഹൻലാൽ ഈ പുതിയ പരീക്ഷണ സിനിമാ സാധ്യതയോടൊപ്പം ചേരുകയായിരുന്നു. പഴയ സിനിമ ശബ്ദരേഖകളുടെയും, റേഡിയോ നാടകങ്ങളുടെയും ഓർമകൾ അദ്ദേഹം പങ്കുവെച്ചു. ദിനം പ്രതി രൂപം മാറുന്ന മാധ്യമങ്ങൾക്കൊപ്പം റേഡിയോയ്ക്കും അനന്തമായ സാധ്യതകൾ സൃഷ്ടിക്കാൻ ആകുമെന്നുള്ളതിന്റെ തെളിവാണ് ഇത്തരം പരീക്ഷണങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]