
ഒരു പാട്ടിന്റെ സ്വപ്നസമാനമായ യാത്രയുടെ കഥയാണിത്. നാട്ടിൻപുറത്തെ ഒരു നാടകത്തിൽ പിറന്നുവീണ്, ജനഹൃദയങ്ങൾ ഏറ്റുപാടി, അരനൂറ്റാണ്ടിനുശേഷം വെള്ളിത്തിരയിലും തരംഗമാവുന്ന പാട്ട്.
പാട്ടിതാണ്.. ‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…’ അടുത്തിടെ റിലീസായ ‘വെളുത്ത മധുരം’ എന്ന സിനിമയിലൂടെ പുതുതലമുറയും ഈ പാട്ടുപാടുന്നു.
പിറവികൊണ്ട അമ്പതാംവർഷത്തിൽ പാട്ട് സിനിമയിലെത്തുമ്പോൾ പാട്ടിന്റെ സ്രഷ്ടാവ് വടകരയുടെ പ്രിയപ്പെട്ട
സംഗീതകാരൻ ഇ.വി. വത്സനും അഭിമാനം.
വടകരയിലെ സമാന്തരവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സാഗർകോളേജിലെ അധ്യാപകനായിരുന്നു ഇദ്ദേഹം. 20-ാം വയസ്സിലെഴുതി ഈണമിട്ട
പാട്ട് സിനിമയിലെത്തിയത് അദ്ദേഹത്തിന്റെ 70-ാംവയസ്സിൽ. കൈവിട്ടുപോയ പാട്ട്… സ്വന്തംനാടായ അറക്കിലാടിലെ ദർശന കലാസമിതിയുടെ പ്രതീക്ഷ എന്ന നാടകത്തിനുവേണ്ടി എഴുതിയതാണിത്.
പാടിയത് വിനോദ് വടകരയും ശ്രീലതയും. നാടകം നൂറോളം വേദികളിൽ കളിച്ചു.
പ്രണയവും വിരഹവും ഇഴചേരുന്ന പാട്ട് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സ്രഷ്ടാവിനെ മറന്നു.

ഒരിക്കൽ സ്കൂൾ കലോത്സവവേദിയിൽ ഈ പാട്ടുപാടി ഒന്നാംസ്ഥാനം നേടിയ കുട്ടിയെ കണ്ടു. പാട്ടുപഠിപ്പിച്ച അധ്യാപകനുമുണ്ട് ഒപ്പം.
ആ അധ്യാപകനെ ചൂണ്ടി ഒരു സുഹൃത്ത് വത്സനോട് പറഞ്ഞു. ‘ഇദ്ദേഹമാണ് ഈ പാട്ടെഴുതിയത്…’ പാട്ട് കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ നിമിഷം.
നൂറുല്‍ ഉലമ അനുസ്മരണം സംഘടിപ്പിച്ചു
ഖരീഫ് 2023: സന്ദര്‍ശകരില്‍ റെക്കോര്‍ഡ് വര്‍ധന: കൂടുതല്‍പേരും ആഭ്യന്തര സഞ്ചാരികള്‍
See More
സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തോടെയാണ് ഈ പാട്ട് തന്നിലേക്കുതന്നെ തിരിച്ചുവന്നതെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ പാട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ, കാലം കവിഞ്ഞുമൊഴുകിയത് ‘കഴിഞ്ഞുപോയ കാലം’തന്നെ. അപ്രതീക്ഷിതമായി സിനിമയിലേക്ക്… 2019-ൽ പാട്ടിന്റെ അമ്പതാംവാർഷികം വടകരയിൽ വിപുലമായി ആഘോഷിച്ചിരുന്നു.
ഇതിനിടെയാണ് ‘വെളുത്തമധുരം’ സിനിമയുടെ പ്രവർത്തകർ സമീപിക്കുന്നതും സിനിമയുടെ ഭാഗമാക്കുന്നതും. നേരത്തേ ചില സിനിമകളിൽ പാട്ടെഴുതാൻ ക്ഷണംകിട്ടിയിരുന്നു.
എഴുതുകയും ചെയ്തു. പക്ഷേ, സിനിമ പുറത്തിറങ്ങിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]