
15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനുറച്ച് നടന് രവി മോഹനും ആരതിയും. കുടുംബകോടതി ജഡ്ജി തേന്മൊഴിയുടെ മുന്നിലാണ് ശനിയാഴ്ച വീണ്ടും കേസ് പരിഗണനയ്ക്ക് എത്തിയത്. കോടതിയുടെ നിര്‍ദേശപ്രകാരം അനുനയചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരുമിച്ച് മുന്നോട്ടുപോകാന്‍ ആകില്ല എന്ന് നിലപാടില്‍ തന്നെയാണ് രവി എന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ പേജിലൂടെയാണ് ആരതിയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായുള്ള വിവരം രവി ആരാധകരുമായി പങ്കുവെച്ചത്.
ആദ്യം ഈ വാര്‍ത്ത തള്ളിയെങ്കിലും പിന്നീട് ആരതിയും വിവരം ശരിവെച്ച് മുന്നോട്ടുവന്നിരുന്നു. ‘എന്റെ ഭാര്യ ആരതിയില്‍ നിന്നും എനിക്ക് വിവാഹമോചനം വേണം. 2009-ല്‍ രജിസ്റ്റര്‍ ചെയ്ത ഞങ്ങളുടെ വിവാഹ ഉടമ്പടി റദ്ദുചെയ്യണം’ എന്നാണ് രവി ചെന്നൈയിലെ കുടുംബകോടതിയില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി ആവശ്യപ്പെട്ടപ്പോഴൊക്കെ ആരതിയും രവിയും കൗണ്‍സിലിങിനും അനുരഞ്ജനചര്ച്ചകള്ക്കും എത്തിയിരുന്നു. മൂന്നുതവണയാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
ആരതിയും രവിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേട്ടത്. ശനിയാഴ്ച ആരതിയുടെയും രവിയുടെയും അഭ്യുദയകാംക്ഷികള്‍ ഇരുവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇവരുടെ വക്കീല്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജി കേസില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 15-ലേക്ക് മാറ്റി.
അതേസമയം, ഗായിക കെനിഷയുമായി രവി പ്രണയത്തിലാണെന്നും ഇവരുടെ ബന്ധമാണ് ആരതിയുമായുള്ള വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെ രവി തന്നെ ഈ ആരോപണം നിഷേധിച്ചു. കെനിഷ അടുത്ത സുഹൃത്താണെന്നും അവരുമായി ചേര്‍ന്ന് ഒരു ഹീലിങ് സ്ഥാപനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായും രവി പറഞ്ഞിരുന്നു.എന്നാല്‍, ആരതിയും രവിയും വേര്‍പിരിയാന്‍ കാരണം ആരതിയുടെ അമ്മയുടെ ഇടപെടലാണ് എന്നതരത്തിലും ആരോപണം ഉയര്‍ന്നിരുന്നു.
രവിയുടെ ആരാധകരായിരുന്നു പ്രധാനമായും ഈ ആരോപണത്തിന് പിന്നില്‍. ഇതിനെ ശക്തമായി എതിര്‍ത്ത് ആരതിയും രംഗത്തെത്തി. ഇതിനിടെ രവി, സിനിമാമേഖലയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്ന ‘ജയം രവി’ എന്ന പേര് മാറ്റി ‘രവി മോഹന്‍’ എന്ന യഥാര്‍ത്ഥ പേരിലേക്ക് മടങ്ങിയതും വാര്‍ത്തയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ രവി തന്നെയാണ് തന്നെ ഇനിമുതല്‍ രവി മോഹന്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]