
കൃഷ്ണമൃഗത്തെ വേട്ടയാടിയ നടൻ സൽമാൻഖാൻ ക്ഷേത്രത്തിൽ വന്ന് മാപ്പു പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയ പറഞ്ഞു. ഭാവിയിൽ തെറ്റ് ആവർത്തിക്കില്ലെന്നും വന്യമൃഗ- പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുക്കണമെന്നും ബുദിയ ആവശ്യപ്പെട്ടു.
സൽമാൻ ഖാന്റെ വീടിനുനേരേ വെടിവെച്ച കേസ് : ബിഷ്ണോയ് സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
സൽമാൻ ഖാന്റെ വീടിനുനേരേ വെടിവെച്ച കേസിൽ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാളെക്കൂടി മുംബൈ പോലീസ് അറസ്റ്റുചെയ്തു.
ഹരിയാണയിലെ ഫതേഹാബാദ് സ്വദേശി ഹർപൽ സിങ്ങാണ്(34) തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായത്. ഇതോടെ കേസിൽ മൊത്തം ആറുപേർ അറസ്റ്റിലായി.
അഞ്ചുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇയാളെ മുംബൈ കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റൊരുപ്രതിയായ മുഹമ്മദ് റഫീഖ് ചൗധരിയെ ചോദ്യംചെയ്തപ്പോഴാണ് ഹർപലിന്റെ പങ്ക് വെളിപ്പെട്ടത്.
ഹർപൽ മൂന്നുലക്ഷത്തോളം രൂപ ചൗധരിക്ക് നൽകിയ ശേഷം സൽമാന്റെ വീടിന്റെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചൗധരി അഞ്ചുതവണയെങ്കിലും ബാന്ദ്രാ ഈസ്റ്റിൽ സൽമാന്റെ വീടുനിൽക്കുന്ന സ്ഥലത്ത് വന്നുപോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ അനൂജ് തപൻ മേയ് ഒന്നിന് ലോക്കപ്പിൽ തൂങ്ങിമരിച്ചിരുന്നു. ഇയാളാണ് വെടിവെക്കാനുള്ള തോക്ക് മറ്റുപ്രതികൾക്ക് നൽകിയത്. സാഗർ പാൽ, വിക്കി ഗുപ്ത എന്നിവരാണ് കഴിഞ്ഞ ഏപ്രിൽ 14-ന് സൽമാന്റെ വീടിനുനേരേ വെടിവെച്ചത്. ഇവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അധോലോക കുറ്റവാളിയായ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ സാബർമതി സെൻട്രൽ ജയിലിലാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]