
നായകനായെത്തിയ ‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയം ആമിർ ഖാനെ ആഴത്തിൽ ബാധിച്ചുവെന്ന് സംവിധായികയും നിർമാതാവുമായ കിരൺ റാവു. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു ‘ലാല്‍ സിങ് ഛദ്ദ’യെന്നും കിരൺ റാവു കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് ആമിർ ഖാന്റെ മുൻ ഭാര്യ കൂടിയായ കിരൺ റാവുവിന്റെ പ്രതികരണം.
‘കോവിഡ് ഉൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു . ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു ഇത്. തിരക്കഥയുടെ അവകാശം സ്വന്തമാക്കാനായി ഒരുപാട് നാൾ മുൻപേ അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു. ഒടിടി റിലീസിന് ശേഷം ആളുകൾ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നല്ലത് പറയുന്നത് കേൾക്കുന്നതിൽ സന്തോഷം. തിയേറ്ററിൽ ചിത്രം ആളുകൾക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു’, കിരൺ റാവു പറഞ്ഞു.
സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന പുതിയ ചിത്രത്തിൽ ആമിർ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കിരൺ റാവു ഇക്കാര്യങ്ങൾ പറഞ്ഞത്. കിരൺ റാവുവും ആമിർ ഖാനും ചേർന്നാണ് ‘ലാപ്താ ലേഡീസ്’ നിർമിക്കുന്നത്. 2024 മാർച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ ടോം ഹാങ്ക്സിന്റെ ലോക ക്ലാസിക് ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ്. 2022 ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തിയത്. നാഗ ചൈതന്യയും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. ബോക്സോഫീസിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ചിത്രത്തിനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]