
ലോക വനിതാ ദിനമായ മാർച്ച് 8-ന് മലയാള സിനിമയിലെ ആദ്യ വനിത പി.ആർ.ഒ ആയ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരിൽ വെച്ച് ലോഞ്ച് ചെയ്തു. 10 വർഷമായായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മഞ്ജു. 200 നടുത്ത് സിനിമകളുടെ പ്രമോഷൻ വർക്കുകൾ ഇതിനോടകം മഞ്ജു ചെയ്തു. മികച്ച മാധ്യമപ്രവർത്തകയായും റേഡിയോ ജോക്കിയായും തിളങ്ങിയ പ്രവർത്തന പരിചയവും മഞ്ജുവിനുണ്ട്.
മലയാള സിനിമയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ എന്ന പദവിയിൽ ഒരു വനിതാരോഹണം ആദ്യമായി സംഭവിച്ചപ്പോൾ, അത് ഈ പേരിനൊപ്പമായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിത പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. കാലം കയ്യടിച്ച പല സിനിമകളുടെയും വിശേഷങ്ങൾ പ്രേക്ഷകർക്കായി മഞ്ജു നൽകി. മംഗളം, മാതൃഭൂമി എന്നീ പത്രങ്ങളിലെ സേവനത്തിന് ശേഷം കേരളത്തിൽ പ്രൈവറ്റ് എഫ് എം സ്റ്റേഷനുകൾ തുടക്കം കുറിച്ചപ്പോൾ മാതൃഭൂമിയുടെ എഫ് എം റേഡിയോ ആയ ക്ലബ് എഫ് എം റേഡിയോയിൽ ഏഴു വർഷത്തോളം റേഡിയോ ജോക്കിയായി ശ്രോതാക്കളുടെ മനം കവർന്നു. അതിനുശേഷം റിപ്പോർട്ടർ ചാനലിൽ എന്റർടൈൻമെന്റ് എഡിറ്ററായി ജോലി ചെയ്തു.
ഈ സമയങ്ങളിലെല്ലാം താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ധാരാളം അഭിമുഖങ്ങളും നടത്തുകയുണ്ടായി. പിന്നീട് തന്റെ തട്ടകം സിനിമ തന്നെ എന്ന് തിരിച്ചറിഞ്ഞ് സിനിമയിൽ തന്നെ സജീവമായി. 2014 ൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു പി ആർ വർക്കിന്റെ തുടക്കം. കസബ എന്ന ചിത്രത്തിലൂടെ പി ആർ ഒ ആയി. ചെറിയ ചിത്രങ്ങൾ മുതൽ സൂപ്പർ താര ചിത്രങ്ങളുടെ പി ആർ ഒ എന്ന ടൈറ്റിലിനൊപ്പം സജീവമാണ് മഞ്ജു ഗോപിനാഥ് എന്ന പേര്.
2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളിൽ ഭൂരിഭാഗത്തിന്റെയും പബ്ലിസിറ്റി വർക്ക് ചെയ്തത് മഞ്ജുവാണ്. ന്നാ താൻ കേസ് കൊട്, 19 ആം നൂറ്റാണ്ട്, സൗദി വെള്ളക്ക, ഇലവീഴാപൂഞ്ചിറ, അപ്പൻ എന്നീ ചിത്രങ്ങളിൽ വിവിധ കാറ്റഗറികളിലായി വിവിധ അവാർഡുകൾ സ്വന്തമാക്കി. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രങ്ങളായ പാപ്പൻ, ഗരുഡൻ, മറ്റ് ഹിറ്റ് ചിത്രങ്ങളായ സലാർ, അജഗജാന്തരം, കടുവ, ജനഗണമന, ന്നാ താൻ കേസുകൊട്, രോമാഞ്ചം, മാളികപ്പുറം, 18 പ്ലസ്,തങ്കമണി, Exit എന്നീ ചിത്രങ്ങളുടെയും പി ആർ ഒ മഞ്ജു ആയിരുന്നു. റിലീസിനൊരുങ്ങുന്ന
ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘നടന്ന സംഭവം’, ‘ഒരു പൊറാട്ട് നാടകം’, ‘ലിറ്റിൽ ഹാർട്ട്സ്’, ‘തേരി മേരി’ തുടങ്ങിയവ അവയിൽ ചിലതാണ്. മികച്ച പബ്ലിക് റിലേഷൻസിനുള്ള നിരവധി അവാർഡുകളും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. വൈക്കം കാരിയാണെങ്കിലും എറണാകുളം ഇടപ്പള്ളിയിലാണ് താമസം. അച്ഛൻ പരേതനായ ഗോപിനാഥൻ നായർ (റിട്ടയേഡ് ട്രഷറി ഓഫീസർ). അമ്മ ഇ. എൻ ഇന്ദിരക്കുട്ടി (റിട്ടയേഡ് ഗവ : കോളേജ് പ്രിൻസിപ്പൽ), സഹോദരൻ സുദിൻ ഗോപിനാഥ് ( ദുബായ്), ഭർത്താവ് ബി. ഗോപകുമാർ(ഗവൺമെന്റ് ഓഫീസർ), മകൻ അഭിഷിക്ത് ഗോപകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]