
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാണ് അമിതാഭ് ബച്ചനും രജിനികാന്തും. 33 വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടയ്യന് എന്ന തമിഴ് ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ഈയടുത്ത് നടന്ന് വേട്ടയ്യന്റെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് അമിതാഭ് ബച്ചനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന് കടം കുമിഞ്ഞുകൂടിയ കാലത്തെ പറ്റി രജിനി ഓര്‍ത്തെടുത്തു. കടങ്ങള്‍ വീട്ടാനായി 18 മണിക്കുറോളം കഷ്ടപ്പെട്ട് പണിയെടുത്തതിനെ പറ്റിയും രജിനി പരിപാടിയില്‍ പറഞ്ഞു
ഇടക്കാലത്ത് കരിയറിന്റെ കൊടുമുടിയില്‍ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേളയെടുത്തു. എന്നാലിത് ചെറിയൊരു കാലയളവ് മാത്രമായിരുന്നു. തിരികെ വന്ന അദ്ദേഹം അമിതാഭ് ബച്ചന് കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. നിര്‍ഭാഗ്യവശാല്‍ ആ സംരംഭം വലിയ നഷ്ടമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ജുഹുവിലെ പ്രിയപ്പെട്ട വീട് ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ തകര്‍ച്ചയെ ചിലര്‍ ആഘോഷിച്ചു.യഷ് ചോപ്രയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന്റെ നല്ല കാലം തെളിഞ്ഞത്. മൊഹബത്തേന് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്കി. അത് ബിഗ്ബിയുടെ രണ്ടാം ഇന്നിങ്ങ്സായി രേഖപ്പെടുത്തി.ഒരു ദിവസം മങ്കിക്യാപും അണിഞ്ഞ് അദ്ദേഹം യഷ് ചോപ്രയുടെ വീട്ടിലേക്ക് നടന്നെത്തി. ഡ്രൈവര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അദ്ദേഹം നടന്നെത്തിയത്. യഷിനോട് അദ്ദേഹം തൊഴില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ യഷ് ചെക്ക് എഴുതി ഒപ്പിട്ടു നല്കി. എന്നാല്‍ ജോലി തന്നാല്‍ മാത്രമേ ഈ ചെക്ക് സ്വീകരിക്കുവെന്ന് അമിതാഭ് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് മൊഹബത്തേന് എന്ന ചിത്രം ലഭിച്ചു അതോടൊപ്പം കോന്‍ ബനേഗാ കരോര്‍പതിയില്‍ അവതാരകനുമായി- രജിനി പറയുന്നു
അദ്ദേഹം എന്തും ചെയ്യുമായിരുന്നു. എല്ലാ തരം പരസ്യങ്ങളും ചെയ്യും. ബോംബെയിലെ ആളുകള്‍ ഇത് കണ്ട് പരിഹസിച്ചു ചിരിച്ചു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഇതേ നിലയില്‍ കഷ്ടപ്പെട്ട് പണിയെടുത്തു. 18 മണിക്കൂറോളം നിര്‍ത്താതെ തൊഴിലില്‍ മുഴുകുമായിരുന്നു. അദ്ദേഹം തന്റെ പഴയ വീട് വീണ്ടെടുക്കുക മാത്രമല്ല അതേ ലൈനിലുള്ള 3 വീടുകള്‍ വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന് ഇപ്പോള്‍ 82 വയസാണ് ഇന്നും അദ്ദേഹം പത്ത് മണിക്കുറോളം തൊഴിലെടുക്കുന്നു- രജിനി കൂട്ടിചേര്‍ത്തു
1991 പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്. കല്‍ക്കി 2898 എഡിയാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. വേട്ടയ്യനാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]