കോഴിക്കോട്: മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ തന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ലെന്ന് എഴുത്തുകാരന് ടി.ഡി രാമകൃഷ്ണന്. ഇട്ടിക്കോരയുടെ ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്കയെന്നും ടി.ഡി രാമകൃഷ്ണന് പറഞ്ഞു. കെ.എല്‍.എഫ് സാഹിത്യോത്സവ വേദിയിലായിരുന്നു പരാമര്‍ശം.
‘ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നോവലാണ്. സിനിമയാവുകയാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മുക്ക. ഇട്ടിക്കോര മമ്മൂക്ക വായിച്ചിട്ടുള്ള ഒരു വീഡിയോ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവാം. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചിരുന്നു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മിലുണ്ടായ സൗഹൃദമാണ് പിന്നീട് ഭ്രമയുഗത്തിലേക്കൊക്കെ നയിച്ചത്’- ടി.ഡി രാമകൃഷ്ണന് പറഞ്ഞു.
ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, നരഭോജിയായ മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്.
മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ സനിമയായ ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയതും ടി.ഡി രാമകൃഷ്ണനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]