
കൊച്ചി: പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും.
നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ ‘ആട്ടം’ എന്ന ചിത്രവും കഴിഞ്ഞകൊല്ലം ഈ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു.
അഭിനേതാക്കൾ: ഗീത കൈലാസം,ശരൺ, ഭരണി , തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.
ബാനർ: എൻജോയ് ഫിലിംസ്, നിർമാണം: ഫിറോസ് റഹിം – അൻജോയ് സാമുവൽ, സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം, ഇ എൽ വിജിൻ വിൻസെൻ്റ് പെപ്പെ, തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ, കഥ: പെരുമാൾ മുരുകൻ, ഡി.ഒ പി.: അൻജോയ് സാമുവൽ.
സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ, എഡിറ്റിംഗ്: പ്രദീപ് ശങ്കർ, കലാസംവിധാനം: ഗോപി കരുണാനിധി, ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി (ദേശീയ അവാർഡ് ), വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (സംസ്ഥാന അവാർഡ്), സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്, മേക്കപ്പ്: വിനീഷ് രാജേഷ്, പി .ആർ.സുമേരൻ (പി.ആർ.ഒ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]