എഡ്യൂടെക് കമ്പനിയായ ബൈജൂസിന് തിരിച്ചുവരാൻ ഇനിയും അവസരമുണ്ടെങ്കിലും നിയമപരമായ വെല്ലുവിളികളുണ്ടെന്ന് മുൻ സിഇഒ അർജുൻ മോഹൻ. വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോൾ അതിവേഗം വളരാനും വലുതാകാനും സമ്മർദമുണ്ടാകും.
ബൈജൂസിന്റെ വളർച്ചയെ സഹായിച്ചതും തളർച്ചയ്ക്ക് കാരണമായ കാര്യങ്ങളും അർജുൻ ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ തന്നെ ഒട്ടേറെ ആളുകളെ ഒരുമിപ്പിച്ച് സമയമെടുത്താണ് ബൈജൂസ് ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി.
എന്നാൽ കമ്പനിക്കുള്ളിൽ തന്നെ ഉണ്ടാവേണ്ടിയിരുന്ന നിയന്ത്രണങ്ങൾ ഇല്ലാതെ പോയി. തുടക്കത്തിൽ തന്നെ സാങ്കേതിക വിദ്യയിലടക്കം വലിയ നിക്ഷേപം നടത്തിയതും തകർച്ചയ്ക്കുള്ള കാരണമായെന്ന് അർജുന് മോഹൻ ചൂണ്ടിക്കാട്ടി.
ബൈജൂസ് പ്രാഥമികമായി ഒരു വിദ്യാഭ്യാസ കമ്പനിയാണെങ്കിലും അതിന്റെ ചെലവിന്റെ 20–35 ശതമാനം വരെ സാങ്കേതികവിദ്യക്കായാണ് മുടക്കിയത്.
അടിസ്ഥാനപരമായി വലിയൊരു തെറ്റായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇനിയും സംരംഭങ്ങൾ ആരംഭിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അനാവശ്യമായി പണം മുടക്കാതിരിക്കുക എന്നതാണ്.
എല്ലാ കാര്യങ്ങളും നിരന്തരം പരിശോധിച്ചു മാത്രമേ പണം ചെലവഴിക്കാവൂ.
അതിനൊപ്പം അതിവേഗം കമ്പനിയെ വലുതാക്കാൻ ശ്രമിക്കരുത്. ബൈജൂസിനുണ്ടായ തകർച്ചയിൽ ഇതും പ്രധാനമായിരുന്നെന്ന് എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒ അർജുൻ പറഞ്ഞു.
കൊച്ചി ലെ മെറിഡിയനിൽ ആരംഭിച്ച മലയാള മനോരമ സമ്പാദ്യം സമ്മിറ്റ് 3.0ൽ ‘ബിസിനസ് രംഗത്തെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ മോഹൻ.
മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ. ആന്റണി എ.
തോമസ് (ഡോ. ടോണി തോമസ്), ഡിബിഎഫ്എസ് എംഡി പ്രിൻസ് ജോർജ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറത്ത്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കെഎസ്എഫ്ഇ എംഡി ഡോ.
എസ്.കെ. സനിൽ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് പ്രജിത് കുമാർ, ക്രെയ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, അക്ബർ ട്രാവൽസ് റീജണൽ മാനേജർ പി.കെ.
ലാൽ, മലയാള മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ എന്നിവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലാണ് സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.
സനിൽ, ബിഎസ്ഇ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ജി. സെന്തിൽവേലൻ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്.
ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിഘ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്. ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം.
ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

