സീറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള റേഡിയോളജി പിജി ഒന്നാം റാങ്കോടെ പാസായിട്ടും പ്രാക്ടിസ് ചെയ്യാതെ ഡോക്ടർമാരെ ‘ഉൽപാദിപ്പിക്കാൻ’ നടക്കുകയാണ്’…ഈ പരിഭവം പറച്ചിലിനെ സ്വൽപം അഭിമാനത്തോടെ തന്നെ സ്വീകരിക്കുന്നയാളാണ് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ.എം.നവാസ്.

4000 ജീവനക്കാരും പതിനായിരത്തോളം വിദ്യാർഥികളുമുള്ള ‘വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ’ അധിപന് രോഗികൾക്കു കൂടി നൽകാൻ സമയമില്ലെന്നതാണു സത്യം. ജീവനക്കാരിൽ ആയിരത്തോളം പേരും ഡോക്ടർമാരാണ്.60 വിദ്യാർഥികളുമായി 1997 ൽമുക്കത്ത് തുടങ്ങിയ നാഷനൽ കോളജ് ഓഫ് ഫാർമസിയിൽനിന്നുള്ള വളർച്ചയുടെ കഥ പറയുകയാണ് ഡോ.കെ.എം.നവാസ്.

സർക്കാർ തീരുമാനം വഴിത്തിരിവായി

കോഴിക്കോട് മെഡിക്കൽ കോളജിലെയും ദേവനഗരെ ജെജെഎം മെഡിക്കൽ കോളജിലെയും പഠനശേഷം വെല്ലൂർ മെഡിക്കൽ കോളജിൽ പ്രാക്ടിസ് ചെയ്യുകയായിരുന്നു ഡോ.നവാസ്. ഇത് ഉപേക്ഷിച്ചാണ് ഭാവിയുടെ വിദ്യാഭ്യാസ മേഖലയെ ചിട്ടപ്പെടുത്താനുള്ള ദൗത്യവുമായി അദ്ദേഹം ഇറങ്ങുന്നത്.2000 കാലഘട്ടത്തിൽ പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 11 സ്വകാര്യ എൻജിനീയറിങ് കോളജുകൾക്ക് അനുമതി നൽകിയുള്ള സർക്കാർ തീരുമാനമാണ് കെഎംസിടിയുടെ നാൾവഴികളിലെ നാഴികക്കല്ല്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ശാഠ്യവും തികഞ്ഞ ഉത്തരവാദിത്തവും വേണം. മാറുന്ന പ്രവണതകൾക്കനുസരിച്ച് വളരാനും വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാനും സാധിക്കണം.

 

കോളജുകളിലൊന്ന് കെഎംസിടി സ്വന്തമാക്കി. പിന്നീട് സർക്കാർ മാറി സ്വാശ്രയ കോളജുകൾ അനുവദിക്കുന്നതിൽ ഉദാരസമീപനം സ്വീകരിച്ചതോടെ ഒറ്റയടിക്ക് 11 കോളജുകളാണ് കെഎംസിടി തുടങ്ങിയത്. മെഡിക്കൽ കോളജ്, ഫാർമസി, നഴ്സിങ്, പോളി ടെക്നിക് എന്നിവയെല്ലാം അതിലുൾപ്പെടും. 6–7 വർഷംകൊണ്ട് ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തനമാരംഭിച്ചു. സീറ്റുകളുടെ എണ്ണത്തിൽ ഇന്ന് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ കോളജാണ് കെഎംസിടി.

ഇവിടെ 250 എംബിബിഎസ് സീറ്റും 100 പിജി സീറ്റും ഉണ്ട്. രോഗികൾക്കായി 1200 കിടക്കകളുള്ള ആശുപത്രി. സർക്കാരിന്റെ എല്ലാ ആരോഗ്യ പരിരക്ഷാ സ്കീമുകളുമുള്ള ഇവിടെ ചികിത്സച്ചെലവ് സാധാരണക്കാരന് താങ്ങാവുന്നതാണെന്ന് ഉറപ്പു വരുത്താറുണ്ടെന്ന് ഡോ.നവാസ് പറയുന്നു.

മികച്ച ടീം കരുത്ത്

ഇന്ന് 25 പ്രഫഷനൽ കോളജുകൾ കെഎംസിടി ഗ്രൂപ്പിനുണ്ടെങ്കിൽ അതിനു പിന്നിൽ, എന്തും വിശ്വസിച്ചേൽപിക്കാവുന്ന തന്റെ ടീമിന്റെ കരുത്താണെന്ന് ഡോ. നവാസ് പറയുന്നു. ഓരോ വിഭാഗവും ഏറ്റവും യോഗ്യരായവരുടെ ചുമതലയിലാണ്.പല ക്യാംപസുകളിലായി നൂറിലധികം ഏക്കർ സ്ഥലവും 40 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുമുണ്ട് കെഎംസിടിക്ക്.

കോഴിക്കോട്ട് മൂന്നു ക്യാംപസുകളും മലപ്പുറത്ത് രണ്ടും കാസർകോട്ട് ഒരു ക്യാംപസും കോളജിനുണ്ട്. സ്ഥാപനങ്ങൾക്ക് നാക്, എൻബിഎ അംഗീകാരങ്ങൾ ഉറപ്പുവരുത്താറുണ്ട്. സ്വകാര്യ സർവകലാശാല ആരംഭിക്കാനുള്ള ഗോവയുടെ ക്ഷണവും സമീപ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് ഡോ.നവാസ് പറയുന്നു. പ്രവർത്തനങ്ങൾക്കു കൂട്ടായി എക്സിക്യൂട്ടീവ് ട്രസ്റ്റി റോളിൽ ഭാര്യ ഡോ.ആയിഷ നസ്രീനും ഉണ്ട്.

English Summary:

KMCT Group of Institutions, a leading healthcare and education provider in Kozhikode, Kerala, offers a wide range of medical, engineering, and other professional courses. Discover its expansive campuses, affordable healthcare, and commitment to quality education.