
ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ആഭ്യന്തര വീണ്ടും 200 രൂപയുടെ തിളക്കത്തിൽ. ടാപ്പിങ് ഇനിയും സജീവമാകാത്തതും വിപണിയിലേക്കുള്ള സ്റ്റോക്ക് കുറഞ്ഞതും എന്നാൽ ഡിമാൻഡ് നിലനിൽക്കുന്നതുമാണ് വിലയ്ക്ക് ഉണർവാകുന്നത്. തോട്ടങ്ങളിൽ റെയിൻഗാർഡ് സ്ഥാപിച്ച് ടാപ്പിങ് ഉഷാറാക്കാനുള്ള നടപടിയിലേക്ക് പല തോട്ടങ്ങളും ഇനിയും കടന്നിട്ടില്ല.
അതേസമയം, രാജ്യാന്തര റബർവില അൽപം കുറഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില 200 രൂപയ്ക്ക് താഴെയെത്തി. കുരുമുളക് വിലയും താഴേക്കുതന്നെ. കൊച്ചിയിൽ 100 രൂപ കുറഞ്ഞു. വെളിച്ചെണ്ണവില റെക്കോർഡ് പുതുക്കി കുതിക്കുകയാണ്. ക്വിന്റലിന് വില 30,000 എന്ന ‘മാന്ത്രികസംഖ്യ’ക്ക് അരികിലെത്തി.
കട്ടപ്പനയിൽ കൊക്കോ വിലകളും കൽപറ്റയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയിട്ടില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: