
മുംബൈ∙ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, ഫുഡ് ഡെലിവറി ആപ് സ്വിഗ്ഗി എന്നിവയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയാകും ഇത്. എൽഐസി നടത്തിയ 21000 കോടി രൂപയുടെ ഐപിഒ ആണ് ഇതുവരെയുള്ളതിൽ ഏറ്റവും വലുത്. 10,000 കോടിയുടേതാണ് സ്വിഗ്ഗിയുടെ ഓഹരിവിൽപന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]