
വീണ്ടും മുന്നേറ്റത്തിന്റെ ട്രാക്കുപിടിച്ചത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വൻ തിരിച്ചടിയായി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ ഗ്രാമിന് വില ഒറ്റയടിക്ക് 105 രൂപ മുന്നേറി 9,285 രൂപയിലെത്തി. പവന് 840 രൂപ ഉയർന്ന് വില 74,280 രൂപയുമായി.
കഴിഞ്ഞ ജൂൺ 19നു ശേഷം ആദ്യമായാണ് ഗ്രാം 9,250 രൂപയും പവൻ 74,000 രൂപയും ഭേദിക്കുന്നത്.
നിലവിലെ ട്രെൻഡ് തുടരുമെന്നും കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നുമാണ് വിലയിരുത്തൽ. ജൂൺ 14നു രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോർഡ്.
ഇതു മറികടക്കാൻ വെറും 35 രൂപയുടെ ദൂരമേ ഗ്രാം വിലയ്ക്കുള്ളൂ; പവന് 280 രൂപയും. കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവൻവില 1,480 രൂപയും ഗ്രാം വില 185 രൂപയും മുന്നേറിയിരിക്കെ, റെക്കോർഡ് വൈകാതെ ഭേദിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കേരളത്തിൽ ഇന്നു സ്വർണവില കുതിക്കുമെന്ന് ഇന്നത്തെ ‘
’ റിപ്പോർട്ടിൽ
വ്യക്തമാക്കിയിരുന്നു.
ഡോളറിന്റെയും യുഎസ് ട്രഷറി യീൽഡിന്റെയും വീഴ്ചയും യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മോശമായേക്കുമെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് നേട്ടമാകുന്നത്.
ഇന്നലെ ഔൺസിന് 3,350 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നൊരുവേള 3,401 ഡോളർ വരെ മുന്നേറി. എങ്കിലും, ഇപ്പോൾ വ്യാപാരം നടക്കുന്നത് 3,389 ഡോളറിൽ.
ഈ തിരിച്ചിറക്കം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നുവില കൂടുതൽ വർധിക്കുമായിരുന്നു.
അപ്പോൾ ഇനി സ്വർണവില അടുത്തെങ്ങും കുറയില്ലേ?
സ്വർണക്കുതിപ്പിന് ‘തൽക്കാലം’ ബ്രേക്ക് വീണേക്കാമെന്ന് സൂചിപ്പിക്കുന്ന ഘടകങ്ങളുമുണ്ട്. അവ നോക്കാം:
∙ യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ ഇറക്കുമതി തീരുവ ചർച്ചകൾ സമവായത്തിലായാൽ അതു സ്വർണവിലയുടെ കുതിപ്പിന് തൽക്കാലത്തേക്കൊരു ബ്രേക്കിടും.
∙ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ചൈനയുടെ കേന്ദ്രബാങ്ക് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ജൂണിൽ 90 ടൺ സ്വർണം വിറ്റൊഴിഞ്ഞിട്ടുണ്ട്.
ചൈനയിൽ ഡിമാൻഡ് താഴുന്നത് സ്വർണവിലയെ താഴേക്ക് നയിക്കും.
∙ യുഎസിൽ അടിസ്ഥാന പിലശനിരക്ക് ഈമാസം കുറയാനുള്ള സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ വില വർധിക്കാൻ വഴിയൊരുക്കും.
മറിച്ച്, പലിശനിരക്ക് കുറയ്ക്കുന്നില്ലെങ്കിൽ സ്വർണവില ഇടിയും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ ഇന്നത്തെ പ്രഭാഷണം നിർണായകമാണ്.
∙ നിലവിലെ വിലവർധന മുതലെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപപദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായാലും സ്വർണവില ഇടിയും.
∙ ഇന്ത്യൻ രൂപ ഇന്ന് ഡോളറിനെതിരെ 4 പൈസ ഉയർന്ന് 86.25ൽ ആണ് വ്യാപാരം തുടങ്ങിയത്.
രൂപ നേട്ടം തുടർന്നാലും ഇന്ത്യയിൽ സ്വർണവില താഴേക്കിറങ്ങും.
∙ വ്യാപാരയുദ്ധം കലുഷിതമാവുക, ഡോളറും ബോണ്ടും കൂടുതൽ ഇടിയുക, യുഎസിൽ പലിശനിരക്ക് വെട്ടിക്കുറയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളുണ്ടായാൽ സ്വർണവില റെക്കോർഡ് തകർത്ത് കുതിക്കും.
വിലക്കുതിപ്പിൽ ‘കുട്ടി’ കാരറ്റുകളും വെള്ളിയും
രാജ്യാന്തരവില ഔൺസിന് 39 ഡോളറിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നു വെള്ളിവിലയും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. ചില കടകളിൽ ഇന്നു വില ഗ്രാമിന് 2 രൂപ വർധിച്ച് 126 രൂപയായി.
മറ്റു ചില കടകളിൽ വില ഗ്രാമിന് 123 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
18 കാരറ്റ് സ്വർണവില ചില കടകളിൽ ഗ്രാമിന് 90 രൂപ വർധിച്ച് 7,650 രൂപയായി. മറ്റു ചില കടകളിൽ വില ഗ്രാമിന് 85 രൂപ ഉയർന്ന് 7,615 രൂപയാണ്.
14 കാരറ്റ് സ്വർണവില 70 രൂപ ഉയർന്ന് 5,935 രൂപയിലും 9 കാരറ്റ് സ്വർണവില 45 രൂപ വർധിച്ച് 3,825 രൂപയിലുമെത്തി.
സ്വർണം തൊട്ടാൽ പൊള്ളും!
74,280 രൂപയാണ് ഇന്നു ഒരു പവന്റെ വില. എന്നാൽ, ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല.
ഇതോടൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി 3 ശതമാനം മുതൽ 35 ശതമാനം വരെയൊക്കെയാകാം.
ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും 80,000 രൂപയ്ക്ക് മുകളിലായിരിക്കും ഒരു പവൻ ആഭരണത്തിന്റെ വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]