കൊച്ചി∙ പൊതുമേഖലാ എണ്ണക്കമ്പനികൾ പമ്പുകൾക്കു നൽകുന്ന ക്രെഡിറ്റ് സൗകര്യം നിർത്തലാക്കുന്നു. ഇന്ധന വിൽപന ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിർദേശമെന്നാണു സൂചന.
സാധാരണ നിലയിൽ ഡീലർമാർ കമ്പനികളിൽ നിന്നു വാങ്ങുന്ന ഇന്ധനത്തിന്റെ തുക 5 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് വ്യവസ്ഥയിൽ കമ്പനികളിൽ അടയ്ക്കുകയാണു പതിവ്.
ഇതിനു ചെറിയ പലിശയും ഈടാക്കാറുണ്ട്. പെട്രോൾ പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ക്രെഡിറ്റും നൽകാറുണ്ട്.
എന്നാൽ നാളെ മുതൽ മുഴുവൻ തുകയും അടച്ചാൽ മാത്രം ലോഡ് നൽകിയാൽ മതിയെന്നാണ് കമ്പനികളുടെ നിർദേശം.
12,000 ലീറ്റർ വരുന്ന ഒരു ലോഡിന് ഏകദേശം 11ലക്ഷം രൂപ ഡീലർമാർ അടയ്ക്കണം. പല പമ്പുകളും ദിവസം രണ്ടും മൂന്നും ലോഡുകൾ എടുക്കാറുണ്ട്.
സർക്കാർ വകുപ്പുകൾക്കും കമ്പനികൾക്കും വ്യക്തികൾക്കും ഉൾപ്പെടെ ഡീലർമാർ ക്രെഡിറ്റ് നൽകുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് അതു പിരിച്ചെടുത്ത് കമ്പനിയിൽ അടയ്ക്കുക സാധ്യമല്ലെന്നു ഡീലർമാരും പറയുന്നു.
അങ്ങനെ വന്നാൽ പമ്പുകളിൽ സ്റ്റോക് കുറയും.
ഇന്ധനവിതരണത്തെയും ബാധിക്കും. ക്രൂഡ്ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ ഒരു ലീറ്റർ ഡീസലിന് ഏകദേശം 37 രൂപയാണു കമ്പനികൾക്കുള്ള നഷ്ടം.
സ്വകാര്യ ഇന്ധന വിതരണ കമ്പനികളും കടുത്ത നിയന്ത്രണങ്ങളിലേക്കു കടക്കുകയാണ്. സ്വകാര്യ കമ്പനികൾ അടുത്ത ദിവസം തന്നെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന സൂചനകളുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

