ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം വാർഷികാടിസ്ഥാനത്തിൽ ഏറ്റവുമധികം കൂടിയ സംസ്ഥാനമെന്ന
തുടർച്ചയായ 8-ാം മാസവും നിലനിർത്തി കേരളം. ജൂണിൽ 6.71 ശതമാനവും ജൂലൈയിൽ 8.89 ശതമാനവുമായിരുന്ന കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കാണ് കൂടിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനവുമായി താരതമ്യം ചെയ്താൽപോലും കേരളത്തിലെ പണപ്പെരുപ്പം ഏറെ കൂടുതലാണ്.
3.81 ശതമാനവുമായി കർണാടകയാണ് വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്ത്. ജമ്മു കശ്മീർ (3.75%), പഞ്ചാബ് (3.51%), തമിഴ്നാട് (2.93%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
അസം (-0.66%), ഒഡീഷ (-0.55%), ഉത്തർപ്രദേശ് (0.26%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ.
ദേശീയതലത്തിൽ നേരിയ വർധന
ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (ചില്ലറ വിലക്കയറ്റത്തോത്) ഓഗസ്റ്റിൽ നേരിയ വർധന രേഖപ്പെടുത്തി. ജൂലൈയിലെ 8-വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽ നിന്ന് 2.07 ശതമാനമായാണ് വർധിച്ചത്.
എങ്കിലും, റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിൽനിന്ന് ഏറെ താഴെയാണെന്നത് ആശ്വാസമാണ്.
∙ കഴിഞ്ഞമാസം ഗ്രാമങ്ങളിലെ പണപ്പെരുപ്പം ജൂലൈയിലെ 1.18 ശതമാനത്തിൽ നിന്ന് 1.69 ശതമാനത്തിലേക്കും നഗരങ്ങളിലേത് 2.05 ശതമാനത്തിൽ നിന്ന് 2.47 ശതമാനത്തിലേക്കും കൂടി.
∙ കേരളത്തിലും
. ഗ്രാമങ്ങളിൽ 10.05 ശതമാനവും നഗരങ്ങളിൽ 7.19 ശതമാനവുമാണ് ഓഗസ്റ്റിൽ.
ജൂലൈയിൽ ഇത് യഥാക്രമം 10.02 ശതമാനം, 6.77 ശതമാനം എന്നിങ്ങനെയായിരുന്നു.
പണപ്പെരുപ്പം കൂടിയത് എന്തുകൊണ്ട്?
പച്ചക്കറികൾ, ഇറച്ചി, മീൻ, മുട്ട, പഴ്സനൽ കെയർ ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില ജൂലൈയെ അപേക്ഷിച്ച് നേരിയതോതിൽ വർധിച്ചതാണ് കഴിഞ്ഞമാസം ദേശീയതലത്തിൽ പണപ്പെരുപ്പം കൂടാനിടയാക്കിയത്.
∙ കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും പ്രധാനമായും ആശങ്കപ്പെടുത്തുന്ന ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ജൂലൈയിൽ നെഗറ്റീവ് 1.76 ശതമാനമായിരുന്നത് കഴിഞ്ഞമാസം നെഗറ്റീവ് 0.69 ശതമാനമായി. കഴിഞ്ഞ ഒക്ടോബറിൽ ഇതു 10.87 ശതമാനമെന്ന ‘ഗുരുതര’മായ ഉയരത്തിലായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]